Showing posts with label ചെറു കഥ. Show all posts
Showing posts with label ചെറു കഥ. Show all posts

Saturday, January 22, 2011

അന്തകവിത്ത്

"പൊതു ജനം എന്ന കഴുത  ഏതു വിഴുപ്പും ചുമക്കുന്ന നാട്ടില്‍ , ദാ , അന്തക വിത്തും എത്തുവാന്‍ പോകുന്നു . ശാസ്ത്രത്തിന്‍റെ പേരില്‍  ഏതു കാകോള വിഷവും അടിമത്തം ജനതികത്തില്‍ അലിഞ്ഞു പോയവര്‍ വാങ്ങി കുടിക്കും ." .
വിത്ത്‌  വിവാദം ചാനലുകള്‍ ആഘോഷിക്കുമ്പോള്‍ , മൂന്നാമത്തെ സിഗ്രറ്റും പുകച്ചു കൊണ്ടു പവിത്ര ആത്മഗതം എന്ന വണ്ണം പറഞ്ഞു . അവര്‍ വരുമ്പോള്‍ അവര്‍ക്ക് ചുറ്റും വില കൂടിയ സിഗരറ്റിന്റെ ഗന്ധം തങ്ങി നില്‍ക്കും , ജീവിതത്തില്‍ വല്ലാതെ ഒറ്റപെട്ടു പോയ ഒരു സ്ത്രീ എന്നതിലുപരി പവിത്ര ഒരു നല്ല ബിസിനസ്സു കാരിയായിരുന്നു , ഒരു കയ്യ് ലാപ് ടോപിലൂടെ പരതുമ്പോള്‍ , മറുകയ്യില്‍ എന്നും ഒരു പാതി എരിഞ്ഞ സിഗരറ്റും കാണും . നിസ്സന്ഗത നിഴലിക്കുന്ന അവരുടെ ചിരിയില്‍ ഉള്ളളിലെ കരുത്തു എടുത്തു കാട്ടുന്ന എന്തോ ഒന്നുണ്ടായിരുന്നു .
  പവിത്ര ഒരിക്കലും തനിച്ചല്ല വരാറുള്ളത് , കൂടെ ഋഷിയും കാണും , ഋഷി ഒരു പൂച്ച കുഞ്ഞിനെ പോലെ സോഫയില്‍ ചുരുണ്ട് കൂടും എന്നിട്ട് പവിത്രയും ഞാന്‍ എന്ന സേതുവിനെയും മാറി മാറി നോക്കി ഞങ്ങള്‍ പറയുന്നതെല്ലാം ശെരിയെന്ന മട്ടില്‍ തലയനക്കും .
പവിത്ര സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു . വൈരുദ്ധ്യങ്ങളോട് ഉള്ള എന്‍റെ അടുപ്പം എന്‍റെ ജീവിതത്തിലെ വിജയവും പരാജയവുമായിരുന്നു അത്  കൊണ്ട് തന്നെ , പവിത്രയെ പോലുള്ളവര്‍ എന്നിലേയ്ക്ക്    അറിയാതെ വന്നു ചേരും . എന്‍റെ ചിന്തകള്‍ നിലച്ചപ്പോള്‍ പവിത്ര തന്റെ സംസാരം തുടരുന്നതാണ് ഞാന്‍ കേട്ടത് , " വിദ്യാഭ്യാസം തീരെയില്ലാത്തവര്‍ , മന്ത്രിമാരാകുന്നത് വിരോധാഭാസമാണ് , പേ പിടിച്ച നായെ കൊന്നു കളയാം , പേ പിടിച്ച രാഷ്ട്രിയക്കാര്‍ , അവര്‍ പേ വിതറി  നാട് മുടിക്കും . "
എനിക്കറിയാം വളരുന്ന ആ ചര്‍ച്ചയുടെ രീതി , ഇനി സിദ്ധാര്‍ത്ഥന്‍റെ ഊഴമാണ് , പവിത്ര തുടങ്ങി കഴിഞ്ഞു . സിദ്ധാര്‍ത്ഥന്‍ നന്ദുവിന്‍റെ കാലും കയ്യും പരിശോധിച്ച്  തന്‍റെ
ചികിത്സ പ്രക്രിയകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് . ഇപ്പോഴും ഇളകി കൊണ്ടിരിക്കുന്ന തന്‍റെ കയ്യ്  നന്ദു സിദ്ധാര്‍ഥന്റെ ചുമലിലൂടെ ഇട്ട്‌ അവന്റ്റേതു മാത്രമായ ലോകത്ത് അവനു മാത്രം അര്‍ത്ഥമാകുന്ന ഭാഷയില്‍ കലമ്പി കൊണ്ടിരുന്നു . ദൈവം കാട്ടുന്ന കൊച്ചു വികൃതി , ജനതിക മാറ്റത്തിന്റെ  ദുരന്ത പ്രതീകമായ് അവന്‍ വീല്‍ ചെയറില്‍ ഇരുന്നു .
അവന്‍റെ അച്ഛന്‍ ആരാണ് എന്ന് പവിത്ര ഞങ്ങളോട് പറഞ്ഞിട്ടില്ല , എന്‍റെയോ സിദ്ധാര്‍ഥന്റെ യോ രീതിയില്‍   അതറിയുക  ഒരു ആവശ്യമായിരുന്നില്ല . നന്ദു സിദ്ധാര്‍ഥന്റെ ഒരു patient  , പവിത്ര അവന്‍റെ അമ്മയും .
"നാളെ ഈ  രാഷ്ട്രീയക്കാര്‍ വേറെ പലതും പറയും " സിദ്ധാര്‍ത്ഥന്‍ മൌനമായത് കൊണ്ട് പവിത്ര തന്നെ  സംഭാഷണം  തുടര്‍ന്നു . ആംഗലേയ ചുവയുള്ള മലയാളം ......... "മൃഗങ്ങളുടെ വിത്ത് സൂക്ഷിക്കും പോല്‍ , അവയില്‍ ജനതിക മാറ്റം വരുത്തി ഏറ്റവും നല്ല ബ്രീഡ് നെ  സൃഷ്ടിക്കും പോല്‍ , നിന്‍റെ ഒക്കെ വിത്തും അവര്‍ ചോദിക്കും .........എന്നിട്ട് ജനതിക മാറ്റം വരുത്തി ഒരു പുതിയ പ്രോജെനി സൃഷ്ടിക്കും , ആണെന്നും പെണ്ണെന്നും ഇല്ലാത്ത ഒരു പുതിയ സൃഷ്ടി , പിന്നെ ഒരു സ്ത്രീയ്ക്കും തന്‍റെ ഭര്‍ത്താവിന്‍റെ മുഖച്ചായയിലുള്ള കുട്ടിയുണ്ടാവില്ല 
ഏതെങ്കിലും മുന്തിയ ഇനം ജീനിയസ്സിന്‍റെ ച്ചായയില്‍ ................".ഞാന്‍ ചിരിച്ചു പോയ്‌ , ആ പരാമര്‍ശം കേട്ട്  .
" വെറുതെ പറയാം എന്നല്ലാതെ എന്ത് പ്രയോജനം പവിത്ര " സിദ്ധാര്‍ത്ഥന്‍ ടിഷ്യു കൊണ്ട് നന്ദുവിന്റെ പുറത്തേയ്ക്ക്  തള്ളിയ നാവില്‍ നിന്നും ഒലിച്ചു വരുന്ന  തുപ്പല്‍ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു . നന്ദു അവ്യക്തമായ്‌ പലതും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു .
കുത്തക രാഷ്ട്രങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ ...........സിദ്ധാര്‍ത്ഥന്‍  തുടര്‍ന്ന് , അന്ന് ഈസ്റ്റ്‌ ഇന്ത്യ കമ്പനി , ഇന്ന് പുതിയ ചില കരാറുകള്‍ ,  . " സെക്കുലറിസത്തിന്റെ  മുഖം മൂടി അഴിഞ്ഞു വീണാല്‍ , ഇന്ത്യ യുടെ ഇപ്പോഴത്തെ മുഖം കാണാം .............."
ഋഷി ആദ്യമായ് മുരടനക്കി ,.പവിത്ര ഏറ്റു പിടിച്ചു തുടര്‍ന്നു .
" ബിസിനസ്സ് തന്നെ , ജനതിക മാറ്റമുള്ള വിത്ത് , പ്രജനനം അറ്റ പാഴ് വസ്തുവാണ് , ആത്മഹത്യയുടെ വക്കില്‍ നില്‍കുന്ന പാവപെട്ട ഇന്ത്യന്‍ കര്‍ഷകരുടെ മേല്‍ പണക്കാരന്‍ അടിച്ചേല്‍പ്പിക്കുന്ന പാശ്ചാത്യ കുതന്ത്രം . , സിദ്ധു , സേതു , വംശ ഹത്യയുടെ ചെറിയ സാമ്പിള്‍ ആണിത് .  
ഋഷി പറഞ്ഞു " പവിത്ര  നീയൊരു ഭീകര വാദിയെ പോല്‍, സംസാരിക്കുന്നു , "
"മന്നാംകട്ടി" പവിത്ര പറഞ്ഞു
ആരാണ് യഥാര്‍ത്ഥ ഭീകര  വാദി , പവിത്ര സിഗരട്ട് കുത്തികെടുത്തി , ആഷ്ട്രേയില്‍ നിക്ഷേപിച്ചു ഒരു പ്രാസംഗികയെ പോലെ ശബ്ദം ഉയര്‍ത്തി , genocideചെയ്യുനതാരാണ് ? ഒരു മതത്തെയോ , സംസ്കാരത്തെയോ മുദ്ര കുത്തി , വന്‍ കച്ചവട സാധ്യതകള്‍ ഉണ്ടാക്കുന്നത് ആരാണ് ?
പവിത്രയുടെ ആത്മരോഷം  മനസ്സിലാകുന്നത്‌ കൊണ്ട് ഞങ്ങള്‍ മൌനം പാലിച്ചു .
എലക്കായിട്ട ചായ , ഞാന്‍ ഋഷിക്കും സിദ്ധാര്‍ത്ഥനും നല്‍കി , ഒടുവില്‍ പവിത്രക്കും നീട്ടി ,
അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , "താങ്ക്യു ഡിയര്‍ , യു know  സേതു , I boozed a lot yesterday ."

എനിക്ക് ബാക്കി ഊഹിക്കുവാന്‍ കഴിയും , പാര്‍ട്ടികളില്‍ വലുപ്പ ചെറുപ്പം നോക്കാതെ , വളരെ അധികം മദ്യപിച്ചു വായില്‍ വരുന്നതെല്ലാം വിളിച്ചു കൂവുന്ന പതിവ് പവിത്രയുടെ ദൌര്‍ബല്യമാണ് , വീട്ടിലെത്തിയാല്‍ അവര്‍ ശര്‍ദ്ധിച്ചും കാണും , എനിക്കറിയാം ഋഷി അവരെ പരിച്ചരിച്ചിട്ടും ഉണ്ടാവും , നിത്യ സംഭവങ്ങള്‍ ആണവ . ഒരു കരാറും ഒപ്പിടാതെ ആ ബന്ധം അവരുടെ ഇടയില്‍ നില നിന്നു , ആര്‍ക്കു ആരെയാണ് ആവശ്യം എന്നതിലുപരി , അമ്മയുടെ മുഖമുള്ള പവിത്രയോടു  ഋഷിക്കുള്ള ആരാധനയും , അവരുടെ സാമീപ്യത്തില്‍ ഉളവാകുന്ന സുരക്ഷിതത്വ ബോധവും ആകണം പ്രധാനമായും അവരുടെ ബന്ധത്തിന്റെ ആധാരം . വിചിത്രമായ ലോകത്തെ വിചിത്രമായ ബന്ധങ്ങള്‍ .
സിദ്ധാര്‍ത്ഥനോട് ആണ് പവിത്ര പിന്നെ സംസാരിച്ചത് , " എന്തായ്‌ നിന്‍റെ സ്റ്റഡി , നിനക്ക് doctrate  നേടി തരാന്‍ പോകുന്ന കാരണമില്ലാതെ ഉണ്ടാകുന്ന മഹാ രോഗത്തിന്‍റെ പഠനം
അത് ചോദ്യമാണോ കുറ്റപ്പെടുത്തല്‍  ആണോ എന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല , അത്ര കയ്യ്പായിരുന്നു ആ വാക്കുകളില്‍ , ആരുടേയും മറുപടി കാക്കാതെ അവര്‍ തുടര്‍ന്നു " കാര്യ കാരണങ്ങളില്ലാത മഹാ രോഗങ്ങള്‍ ,ഇത്ര നാളും ഇന്ത്യയെ തൊട്ടിട്ടില്ലായിരുന്നു . പക്ഷെ ഇനി അങ്ങനാവില്ല , അത്തരം രോഗങ്ങള്‍ക്കുള്ള വില കൂടിയ മരുന്നുകള്‍ , കുത്തക രാഷ്ട്രങ്ങള്‍ നിര്‍മിക്കുകയല്ലേ , അത് ഏറ്റവും ജന സംഖ്യയുള്ള ഇന്ത്യയില്‍ ചിലവാക്കുവാന്‍ കഴിഞ്ഞാലുണ്ടാക്കുവാന്‍ കഴിയുന്ന ലാഭം വളരെ ആണ് , മാത്രമല്ല അത് ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചയ്ക്കിടവുന്ന വന്‍ തടയാണ്‌. തലമുറകള്‍ ജനതിക വൈകല്യങ്ങള്‍ കൈമാറി നശിച്ചു കൊള്ളും . "
"പവിത്ര "........ഞാന്‍ അറിയാതെ ഇട പെട്ടു 'ചായ കുടിക്കൂ ", ഞാന്‍ പറഞ്ഞു ,അവര്‍ പക്ഷെ ലാപ്‌ ടോപ്പില്‍ ഒന്ന് പരതി അടുത്ത സിഗ്രട്ടിനു തീ കൊടുത്തു തുടര്‍ന്നു , "സിദ്ധു അം ഐ റൈറ്റ് . , ആര് കണ്ടു ജനതിക മാറ്റമുള്ള വിത്തുകള്‍ ഈ രോഗങ്ങള്‍ വരുത്തി വെക്കില്ലാന്നു , ഇതിനായ്‌ ആഹ്വാനം ചെയ്യുന്നവര്‍ , വന്‍ കുത്തക സ്ഥാപനങ്ങളുടെ പിമ്പുകള്‍ ആയിരിക്കും.
പവിത്ര ഒന്ന് നിറുത്തി , അണച്ചു , ഋഷിയും വല്ലാതെ അസ്വസ്താനായ്  പവിത്രയുടെ പൊട്ടിത്തെറി തുടരവേ .
സിദ്ധാര്‍ത്ഥന്‍ മാത്രം ശാന്തമായ് തന്റെ ജോലി തുടര്‍ന്ന് , കീപ്‌ യുവര്‍ കൂള്‍ , എന്ന് പതുക്കെ മന്ത്രിച്ചു  കൊണ്ട് . അത് സിദ്ധാര്‍ഥന്റെ രീതിയാണ് , പവിത്ര സോഫാ വിട്ടു സിദ്ധാര്‍ത്ന്‍റെയും
കുട്ടിയുടെയും അരുകിലെത്തി , പറഞ്ഞു , സിദ്ധു , വീല്‍ ചെയറില്‍ ഇഴയുന്ന ഒരു തല മുറ ഭക്ഷണത്തിനും  മരുന്നിനുമായ്  ലോകരാക്ഷസനോട് കെഞ്ചുന്ന ഒരു നാളെ നമ്മള്‍ കാണും , അത്  , വിദൂരമല്ല ..........
"അന്തക വിത്താണ് അത് , സേതു ," പവിത്ര വിറയ്ക്കുന്ന ചുണ്ടുകളോടെ  പറഞ്ഞു ,
ഞാന്‍ കേട്ട് കൊണ്ടിരുന്നു .......".a genocide which could be done through genetically mutated seedlings."
നിനക്ക് ബിസിനസ്സ് അറിയില്ല സേതു ,,പവിത്ര എന്നോടായ് പറഞ്ഞു , പുക വലയങ്ങള്‍ കുള്ളിലിരുന്നു , യുദ്ധം പോലും ഇന്ന് ബിസിനസ്സ് ആണ് , പുതിയ ആയുധങ്ങള്‍ , ഓരോ മഹാരോഗങ്ങള്‍ , അവയ്ക്കായ് പുതിയ മരുന്ന് , വളരുന്ന ആയുധ മാഫിയ , മരുന്ന് കമ്പിനികള്‍ , ലോകത്തുള്ള സമ്പത്ത് മുഴുവന്‍ തങ്ങള്‍ക്കു , അധീനമാക്കുവാന്‍ , ചിലര്‍ നടത്തുന്ന ബിസിനസ്സാണ് ലോകം ഇന്ന് നേരിടുന്ന ശാപം ,
സിദ്ധാര്‍ത്ഥന്‍ തന്‍റെ ജോലി നിറുത്തി , പവിത്രയുടെ ഇരു ചുമലിലും കൈയ്യ്  വച്ച് , ആ മിഴികളിലെയ്ക്ക് നോക്കി പറഞ്ഞു , calm down ........please calm down .......
പവിത്ര ഒന്നും ചിന്തിക്കാതെ , സിദ്ധാര്‍ഥനെ കെട്ടിപുണര്‍ന്നു പൊട്ടി കരഞ്ഞു , ആ സമയത്ത് , സിദ്ധാര്‍ത്ഥന്‍ ചെയ്തത് ശരിയാണന്നു , തോന്നി , ആയിരം സാന്ത്വനങ്ങളുടെ ഗുണം ചെയ്യും ചിലനേരം ഒരു സ്പര്‍ശം .
നന്ദു തന്‍റെ വികൃത സ്വരത്തില്‍ , എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു , ജനതിക  വൈകല്യങ്ങള്‍ തകര്‍ത്തു ഉടച്ച ജീവിതങ്ങളുടെ ബാക്കി പത്രങ്ങളായ് പവിത്രയും നന്ദുവും ,.......... അന്തക വിത്തുകള്‍ തല്ലി കോഴിക്കുവാന്‍ പോകുന്ന നാളെകളുടെ , പ്രതീകം പോലെ , ഒരു വെളിപാട്‌ പോലെ .............................

Friday, November 26, 2010

എന്‍റെ മഴക്കുട്ടികള്‍

അന്ന് കടല്‍ ക്കരയില്‍ നനഞ്ഞ മണ്ണിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . എനിക്ക് കരയാവുന്ന അത്ര ഉച്ചത്തില്‍ . എന്നെ ഒട്ടും ശല്യം ചെയ്യാതെ തിരകള്‍ , തീരത്തോട് അണഞ്ഞും , ഓടി അകന്നുമിരുന്നു .
ഹൃദയം നുറുങ്ങുമ്പോള്‍ ഏറ്റവും അടുത്തറിയുന്ന ഒരു സുഹൃത്തിന്‍റെ നിശബ്ദമായ സാമീപ്യം ഞാന്‍ അതില്‍ അറിഞ്ഞു . കടലിന്‍റെ സാന്നിധ്യം എന്‍റെ ജീവിതത്തില്‍ എന്നും നിറഞ്ഞിരിന്നു . ഒരു വേള പ്രാചീനതയുടെ പരിവേഷം പൂണ്ട , ഒരു ഉറക്കത്തില്‍ എന്ന പോലെ പാതിയടഞ്ഞ മിഴികളുള്ള ,എന്‍റെ നാടിന്‍റെ പഴകിയ ഓടിട്ട കടല്‍ക്കരയിലുള്ള ആശുപത്രിയിലുള്ള എന്‍റെ ജനനം മുതലെ എന്ന് പറയാം അന്ന് , ആ സന്ധ്യയില്‍ ഞാന്‍ കടലിന്‍റെ അഗാധതയിലേക്ക്‌ നോക്കി കരഞ്ഞു കൊണ്ടു യാചിക്കുകയായിരുന്നു ..........എല്ലാം മായ്ക്കു എന്‍റെ ഓര്‍മ്മകളില്‍ നിന്നും ................ഒന്നും അവശേഷിപ്പിക്കാതെ ..........
കടലോര ഗ്രാമങ്ങളിലെ കുടിലുകള്‍ തോറും നിത്യ സന്ദര്‍ശകയായിരുന്ന എന്‍റെ ജീവിതത്തിലെ ഒരു കാലഘട്ടം . ഞാന്‍ എന്ന ആരോഗ്യ പ്രവര്ത്തംക ചുമലില്‍ ഒരു സഞ്ചിയും കുറെ രേജിസ്റെരുകളും പേറി കുടിലുകള്‍ തോറും സഞ്ചരിച്ചു കൊണ്ടിരുന്നു . ആ യാത്രകളില്‍ ഒരു നാള്‍ എന്‍റെ വിരസതയിലെയ്കു വളരെ പൊടുന്നനെ ആണ് അവര്‍ കടന്നു വന്നത് . എനിക്ക് നഷ്ടമായ നിറമുള്ള ബാല്യത്തില്‍ നിന്നും ഒരു പാട് വ്യത്യസ്തമായ അവരുടെ വര്‍ണ്ണങ്ങളുള്ള ബാല്യം ...... എന്‍റെ മുമ്പില്‍ ശിഥിലമായ എന്‍റെ കുടുമ്പത്തില്‍ നിന്നും വിഭിന്നമായി ...ഏറെ ചൂടും കരുതലും ഉള്ള ചെറിയ കൂടുകളില്‍ നിന്നെന്ന വണ്ണം അവര്‍ ......പറന്നു കളിച്ചിരുന്ന ആ നാളുകള്‍ . ഞാന്‍ അവരെ ആദ്യം വെറുത്തു പിന്നീട് സ്നേഹിച്ചു . അന്ന് ആ കടല്‍ക്കരയില്‍ ഇരുന്നു നെഞ്ചു പൊട്ടി കരയുവനിടയാക്കും വിധം എന്ന് പറയാം .
ചെറിയ കുട്ടികളായിരുന്നവര്‍ , എണ്ണ മെഴുപ്പുള്ള കറുത്ത നിറം , പീലിനിറഞ്ഞ നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടി , സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടി.
സ്കൂള്‍ തുറക്കാറായ ഒരിടവത്തിലാണ് ഞാന്‍ അവരെ ആദ്യമായ് കാണുന്നത് . അവരുടെ പേരുകള്‍ ഞാന്‍ ഓര്‍മ്മയില്‍ കുറിച്ചിട്ടില്ല , അവരെനിക്ക് മഴകുട്ടികളായിരുന്നു .......................
എന്‍റെ മഴകുട്ടികള്‍ .......ഇടിമിന്നലുകളെ ഭയക്കാതെ , ബാല്യത്തിന്‍റെ പൂര്‍ണതയായ് ... മഴയുടെ താളത്തിനോടൊപ്പം അവര്‍ നൃത്തം ചവുട്ടി .............ഓരോ തുള്ളിയിലും ഇത്ര ആനന്ദം ഉണ്ടെന്ന് ഞാന്‍ അന്നാണ് അറിയുന്നത്
മഴയെ ജനാലയിലൂടെ നോക്കി കണ്ടു , പനിയെ ഭയന്ന് , ഇടിമിന്നലുകളില്‍ പുതപ്പിനടിയില്‍ ഒളിച്ചിരുന്ന എന്‍റെ മുന്നില്‍ അവര്‍ മഴയോടിഴ ചേര്‍ന്ന് , കടലിനോടും കാറ്റിനോടും അവരുടെ ബാല്യം പങ്കിട്ടു . ശൂന്യതയുടെ സൌന്ദര്യം ഞാന്‍ നുകരുന്ന നാട്ടു മാവില്‍ കല്ലെറിഞ്ഞു അവര്‍ , ആര്‍പ്പു വിളിയിലെ യഥാര്‍ത്ഥ ആഘോഷം എനിക്ക് കാട്ടി തന്നു .
മഴയും മനുഷ്യനും ഈശ്വരനും പ്രപഞ്ചവും എല്ലാം ഒന്നിച്ചു ചേര്‍ന്ന ആ കാലത്തിലൂടെ ഞാന്‍ എന്നെ അലയുവാന്‍ അനുവദിക്കും വഴി എന്നോട് തന്നെ ദയ കാട്ടി.
നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടിയും സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടിയും എന്‍റെ നിത്യ സന്ദര്‍ശകരായി , ഞാന്‍ അവരുടെ കുടിലിലെയും. അവരുടെ അമ്മയ്ക്കും അതെ എണ്ണ കറുപ്പായിരുന്നു . മിനുമിനുപ്പുള്ള കറുപ്പ് .ഗര്‍ഭിണികള്‍ക്ക് വന്നു ചേരുന്ന ഒരു മനോഹാരിത , കണ്ണുകളില്‍ ........... വിവശതയാര്‍ന്ന തളര്‍ച്ച .ഞാന്‍ അവരുടെ അമ്മയുടെ വയറ്റില്‍ കുഴല്‍ വെച്ച് കേള്‍ക്കാന്‍ ശ്രമിക്കും , എന്നിട്ട് അടുത്തിരിക്കുന്ന മഴകുട്ടികളോട് ആ ഹൃദയ സ്പന്ധനങ്ങളുടെ ഉടമയെ കുറിച്ച് പറഞ്ഞു കൊടുക്കും . അവരുടെ സ്വപ്നങ്ങളില്‍ അങ്ങനെ പാവകുട്ടിയുടെ മുഖമുള്ള അനുജത്തിയുടെ രൂപം ഉടലെടുത്തു . പ്രതീക്ഷകള്‍ ഉള്ള കണ്ണുകള്ക്ക് ‌ എത്ര മനോഹരമായ പ്രകാശമാണ് ........ഞാന്‍ അത് ആസ്വദിക്കുകയായിരിന്നു. ചെറിയ ലോകങ്ങളിലെ വലിയ സന്തോഷങ്ങള്‍ ...............എന്നിട്ടും എന്‍റെ മടക്കയാത്രയില്‍ ഞാന്‍ അവരെ മറവിയുടെ എടുകളിലെയ്കു എഴുതി ചേര്‍ത്തു .
സുനാമിയുടെ വന്‍ തിരകള്‍ ആഞ്ഞടികുന്നത് ഞാന്‍ ദൂരദര്‍ശനിലൂടെ കാണുകയായിരുന്നു . മരണവുമായ് വളരെ അകലമില്ലാത്ത ഒരു ജോലിയിലേര്‍പ്പെട്ടിരുന്ന എനിക്ക് പകര്‍ന്നു കിട്ടിയ മരവിപ്പില്‍ ഞാന്‍ നിഴല്‍ ചിത്രങ്ങള്‍ പോലവയെല്ലാം കണ്ടു മറക്കുകയായിരുന്നു .കടലിന്‍റെ പ്രതികരണം , മലരികളില്‍ , ചുഴികളില്‍ കാലങ്ങളായ് ഒളിപ്പിച്ച വേദനകള്‍ക്കായ് ... ജലത്തിന്‍റെ പ്രതികാരം , ഞാന്‍ അങ്ങനെയാണ് ഒക്കെയും കണ്ടതു .
പുനരധിവാസ പ്രഹസനങ്ങളുടെ തിരക്കൊഴിജ്ഞ , ഒരു പേര് മഴക്കാലത്ത് ഞാന്‍ എന്നെയും അത്ഭുതപ്പെടുത്തി കൊണ്ട് അവരെ തിരഞ്ഞു പോകും വരെ എല്ലാം സ്വച്ഛമായ ഒഴുക്ക് പോലെ ശാന്തമായിരുന്നു................
അന്നാ കടല്ക്കരയിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . സുനാമിയ്ക്കു ശേഷമുള്ള പുനരധിവാസ കേന്ദ്രങ്ങളിലൂടെ ഞാന്‍ എത്ര അലഞ്ഞു , പരിഹസിക്കപെട്ടു , എന്നിട്ടും ഞാന്‍ യാത്ര തുടരുകയായിരുന്നു ...കടലെടുത്ത ഗ്രാമാവശിഷ്ടങ്ങളില്‍ ഒരു ജോഡി നക്ഷത്ര കണ്ണുകള്‍ തേടി , സ്വര്ണ്ണ തലമുടിക്കാരിയെ തിരഞ്ഞു
സുഹൃത്തിന്‍റെ സാമൂഹ്യ പ്രസ്ഥാനത്തില്‍ അന്നെതിനാണ് ഞാന്‍ പോയത് .....എനിക്ക് തിരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങാമയിരുന്നു .....നിയോഗം എന്‍റെ നിയോഗം അല്ലാതെന്താണ് ....
മയക്കു മരുന്ന് ലോഭിയെയും , ബാലവേലയെ കുറിച്ചും അജിത്‌ പറഞ്ഞു കൊണ്ടെയിരിക്കുന്നതിന്നിടയില്‍ ആ ചെമ്പന്‍ മുടിക്കാരന്‍ പയ്യന്‍ കടന്നു വന്നു . അവിടെ വെച്ച് നിറുത്താമായിരുന്നിട്ടും അടുത്ത അരമണിക്കൂറില്‍ ഞാന്‍ അവന്‍റെ ഒപ്പം നഗരത്തിന്റെ് ഉള്ള്ചാലുകളിലെയ്കു , ദുര്ഗ്ന്ധം വമിക്കുന്ന വഴികളുടെ യാത്ര തുടങ്ങിയിരുന്നു .

എന്‍റെ നക്ഷത്ര കണ്ണുകാരന്‍ , നരച്ച നിലാവണഞ്ഞ കണ്ണുകളുമായ് , എന്‍റെ കയ്യുകള്‍ തട്ടിയെറിഞ്ഞു മുഖം തിരിച്ചു നടന്നു ,,,,,,,,,...........എന്തിനു മറവി , ഒരു പക്ഷെ........എന്നെ തിരിച്ചറിയാത്ത ആ നോട്ടം !!!! അവന്‍റെ ചുണ്ടുകളുടെ ഓരത്ത് പൊട്ടി ഒലിക്കുന്ന വടുക്കള്‍ ഞാന്‍ തിരിച്ചറിഞ്ഞു ...............നിഷ്കളങ്കതയുടെ മേല്‍ ചൂഷണത്തിന്റെ മുറിവ് , ഇല്ലാത്തവന്റെ മേല്‍ ഉള്ളവന്റെ ധ്രാഷ്ട്യം , .......... പക്ഷെ ബാല്യത്തിനു മേല്‍ ലൈംഗീഗ രോഗങ്ങങ്ങളുടെ ചലം വമിക്കുന്ന വടുക്കള്‍ , എനിക്ക് ചുറ്റും ലോകം നിന്ന് കറങ്ങി ........എന്നെ എനിക്ക് കൈമോശം വന്നു പോകുന്നത് ഞാന്‍ അറിഞ്ഞു . ഒത്തു ചേരാത്ത ആശയങ്ങള്‍ . അജിത്തിന്‍റെ തണുത്ത ശബ്ദം ..........."ടൂറിസം , കടോലോര ടൂറിസം , വിദേശ നാണയം കൊണ്ടിങ്ങനെയും നാട് സമ്പന്ന ആകുന്നു ...ബാല വേശ്യകള്‍.............കണക്കു വളരെയധികമാണ് ".
മുറിഞ്ഞ വാക്കുകളില്‍ മുറിയുന്ന ഹൃദയം ...................
അവനെനെന്നെ തിരിച്ചരിഞ്ഞില്ലായിരുന്നെങ്ങില്‍ ....

അണഞ്ഞ നക്ഷത്ര കണ്ണുകകളില്‍ പകയും പുച്ച്ചവുമായ് നടന്നു മറഞ്ഞ കുട്ടി തിരിച്ചു വന്നു എന്റെക കരം പിടിച്ചു നടന്നു , അതെ വേഗതയില്‍ , അവനെന്നെ ചാക്കുകള്‍ കൊണ്ട് മറച്ച തകര കൂട്ടിന്നുള്ളിലെയ്കു നയിച്ചു......
അഴുകിയ മാംസത്തിന്റെ ഗന്ധമുള്ള ആ ഇരുട്ടില്‍ , എന്‍റെ സ്വര്ണ തലമുടിക്കാരിയുടെ നിഴല്‍ പോലെ ഒന്നിനെ ഞാന്‍ കണ്ടു , മുണ്ഡനം ചെയ്ത തലയില്‍ നിറയെ വടുക്കള്‍ ഞാന്‍ ആ ഇരുട്ടിലും കണ്ടു . ഒന്നല്ല , ഒരു പാട് അത്തരം പ്രതീകങ്ങള്‍ .......കുട്ടികള്‍ , ഒരു ദേശത്തിന്‍റെ നാളകള്‍ ......
അവരുടെ നടുവില്‍ ഒരു തുണികെട്ടു, ഞാന്‍ അതിലേയ്ക് നോക്കി , അരണ്ട വെളിച്ചത്തില്‍ , വലിയ തലയുള്ള പ്രേത രൂപിയായ ഒരു ശിശു , അതിന്റെക കടവായിലൂടെ തുപ്പല്‍ ഒഴുകിയിരുന്നു .
ആ തുണി കെട്ടിലെ ഹൃദയ സ്പന്ദനം എനിയ്കന്യമല്ല ......അതെ കുറിച്ച് ഞാന്‍ എത്ര സ്വപ്നങ്ങളാണ് ആ നക്ഷത്ര കണ്ണുകാരന് നല്കിലയത് .......

അവനെന്നോട് പരാതിയില്ലായിരുന്നു , അവനാരോടും പരാതിയില്ലായിരുന്നു ..........ആ തുണികെട്ടു അവന്‍ പറയാത്ത എല്ലാ കഥയും എന്നോട് പറഞ്ഞു കഴിഞ്ഞു . മഴയില്‍ ചോരുന്ന ആ മുറിയില്‍ നിന്നും , എന്നില്‍ നിന്നും ഞാന്‍ നിരത്തിലെയ്കു ഇറങ്ങി നടന്നു .....
നാടൊട്ടുക്ക് എയിഡ്സ് സെല്ലുകള്‍ , പുനരധിവാസ കേന്ദ്രങ്ങള്‍ , സ്മാര്‍ട്ട്‌സിറ്റി , ഇവയ്കെല്ലാം ഇടയില്‍ .........എത്ര ബാല്യങ്ങള്‍ സുരക്ഷിത കാമത്തിന്നു ഹവിര്‍ വേദിയാകുന്നു . കുറഞ്ഞ പണത്തിന്നു വിദേശ വൈകൃത കൂട്ടങ്ങള്ക്കു , ടൂറിസത്തിന്റെ മറവില്‍ ഈശ്വരനെ വ്യഭിചരിക്കുന്ന ...............പുരോഗമനം !!!!!!
എവിടെയാണ് ദൈവം ?
ദൈവത്തിന്‍റെ സ്വന്തം നാട്???????
ഞാന്‍ കരയുകയായിരുന്നു , അന്ന് , ഞാന്‍ തീവ്രമായ് ആഗ്രഹിച്ചു , , മഴ പെയ്തുകൊണ്ടെയിരുന്നങ്കില്‍ .......ആ മഴയില്‍ എന്റെ. മഴ കുട്ടികള്‍ പവിത്രമായെങ്കില്‍ ............ വാത്സല്യത്തിന്റെ ഒരു തുള്ളി തീര്ത്ഥം ആയ് മഴ അവരുടെ നാറുന്ന വടുക്കളില്‍ പതിച്ചെങ്കില്‍ ..................
ഞാന്‍ നിലവിളിക്കുകയായിരുന്നു .........അന്ന് ആ കടല്‍ കരയിലിരുന്നു ........ എന്‍റെ നിലവിളി കടലിന്‍റെ സീല്‍കാരത്തില്‍ അമര്‍ന്നില്ലാതാകും വരെ !!!