Tuesday, November 19, 2013

ഈ മഴ

ഈ മഴ
മഴയുടെ ഓരോ തുള്ളിയിലും
എൻറ്റെ പ്രിയപ്പെട്ടവനെ
നിൻറ്റെ സ്നേഹം ഞാനറിയുന്നു
വിതുമ്പുന്ന എന്റ്റെ ചുണ്ടുകൾ
അരളി പൂവ് പോൽ നിൻറ്റെ അധരങ്ങളിലർപ്പിക്കപ്പെടുന്നു
ൻറ്റെ നിലവിളി ;
ആത്മാവിനുള്ളിൽ കൊടുംകാറ്റായ്‌ഉയരവേ
നിന്റെ മിഴികളിൽ കുടുങ്ങിയ
എൻറ്റെ  നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ
നിശ്ചലം.
ഈ മിഴിയുപ്പ് നീ നുകരുക
ഭയ കൊണ്ടു ഞ്ഞരുങ്ങുന്ന പ്രാണൻ ;
നക്ഷത്രങ്ങളില്ലാത്ത ഈ രാത്രിയിൽ
ഒറ്റപ്പെട്ടു തേങ്ങവേ................................
എന്നെ മാറോട്‌ അണക്കുക
ഈ ഒരു രാവുകാഴിയുവോളം
എൻറ്റെ തോണി മരുകരയെത്തുവോളം
ഞാൻ നിൻറ്റെ ഹൃദയതാളം കേൾക്കട്ടെ
അമ്പലനടകളിൽ തേവരെ ഉണർത്തുന്ന
ഇടക്കയുടെ താളം പോൽ
ചന്ദനം മണക്കുന്ന എൻറ്റെ എല്ലാം- എല്ലാമായവനെ
പുലർച്ചയിൽ എന്നെ ആമ്പൽ കുളത്തിലെ
പൂക്കളോടൊപ്പം സുര്യൻ കാണട്ടെ
വിടരുവാൻ വെമ്പുന്ന നീലത്താമര പോൽ

ഞാൻ സുന്ദരിയായിരിക്കട്ടെ !!!!!!!!!!!!!!!

Friday, October 18, 2013

വേറിട്ട വഴികൾ


വേറിട്ട  വഴികളിലുടെ  ചിലർ മാത്രം സഞ്ചരിക്കുന്നു
ചിലർ , ചിലർ  മാത്രം
കരയിൽ നിന്നു  വെറും കാഴ്ച്ചക്കാരവാതെ
കുത്തൊഴുക്കിൽ കാറ്റിനെതിരെ  നീന്തുന്നു
കടംപിന്റ്റെ ച്ചുവട്ടിലെ  തീരാത്ത കാത്തിരുപ്പായ് ചിലർ
മുറിവേറ്റ വിരലിനാൽ തമ്പുരു  മീട്ടി  മറ്റു ചിലർ
വിലക്കപ്പെട്ട കനി തേടുന്നവർ
കാലത്തിലൂടെ ചിലർ  മാത്രം  സ്വന്തം വഴി കണ്ടെത്തുന്നു
നേർവരകൾ ആരെയും  എവിടെയും  കൊണ്ടെത്തികാതതിനാൽ
ചിലർ  മാത്രം വഴികളിലുടെ സഞ്ചരിക്കുന്നു
മോണോലിസ  ആണോ പെണ്ണോ ആകട്ടെ
അവൾ പ്രണയത്തിൻറ്റെ  പുഷ്പമായ് പുഞ്ചിരിക്കുന്നു
സമാനതകളില്ലാത്ത വഴികളിലുടെ  ചിലർ , ചിലർ 
മാത്രം സഞ്ചരിക്കുന്നു 
പാപ പുണ്യങ്ങൾക്ക്മേൽ നദി പോൽ
മോക്ഷത്തിൻറ്റെ വൻകടൽ തേടി 
ചിലർ  മാത്രം പരന്നൊഴുകുന്നു 

നീ ഇല്ലായിരുന്നെങ്കിൽ

നീ  ഇല്ലായിരുന്നെങ്കിൽ
കൊടും കാറ്റിനെതിരെ  പൊരുതുമ്പോൾ
മഴയിൽ മിന്നോലോടൊപ്പം നൃത്തം  ചെയ്യുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
കറുപ്പും  വെളുപ്പുമായിരുന്ന ജീവിതത്തിന്റ്റെ  താളുകളിൽ
നിറങ്ങൾ ചേർത്തു വരയ്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഒറ്റപെടലിൻറ്റെ ശൈത്ത്യത്തിൽ
ഓർമ്മയുടെ തീ കായുമായിരുന്നില്ല  ഞാൻ
നീ  ഇല്ലായിരുന്നെങ്കിൽ
ചുമ്പനങ്ങൽക്കു മധുരവും കണ്ണീരിനുപ്പും
വേർപാടിൻറ്റെ വേദനയ്ക്ക്  കയ്പ്പു മാണ് എന്ന് ഞാനറിയുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഓരോ മരണത്തിനും പിമ്പേ
ഞാൻ ഉയർത്ത്തെനീക്കുമായിരുന്നില്ല
നീ  ഇല്ലായിരുന്നെങ്കിൽ
ഇരുളടഞ്ഞ ജീവിത യാത്രയിൽ
വഴിയും വിശ്വാസവുമായി
ഈശ്വരനുണ്ടെന്നു  -വിശ്വസിക്കുമായിരുന്നില്ല  

Thursday, October 17, 2013

സഞ്ചാരം

നാം  എത്ര വഴി ഒരുമിച്ചു സഞ്ചരിച്ചിരിക്കുന്നു  
എന്നിട്ടും നമുക്ക് യാത്രകൾ മടുക്കുന്നില്ല കഴിഞ്ഞ ദൂരത്തേ ക്കാൾ ഇനിയും നമുക്കേറെ  ഓടി ത്തീർക്കുവാൻ ഉണ്ടെന്നു  
നമ്മൾ വിശ്വസിക്കുന്നു 
നമ്മുടെയിടയിൽ ദൂരങ്ങൾ ഇല്ലായെന്ന് നാം തിരിച്ചറിഞ്ഞതും 
ഈ യാത്ര്കളിലാണ്‌ 
നീയെന്നും ഞാനെന്നും തോന്നാത്ത വണ്ണം 
നമ്മൾ ഒരു ബിന്ദുവിൽ സമന്വയിച്ചിരുന്നു 
ഒരാത്മവിൻറ്റേ  രണ്ടു ചിന്തുകൾ 
വഴിപിരിയുന്നു - നാം വേർപ്പെട്ടു പോകുന്നു 
എന്നിട്ടും പരസ്പര പൂരകങ്ങളായ സമവാക്യങ്ങൾ പോലെ 
ഒന്നാകുന്നു .
പ്രായത്തന്റ്റെ പുഴുക്കുത്തു ഏൽക്കാത്ത  നമ്മുടെ ഹൃദയങ്ങൾ 
വീണ്ടും വസന്തത്തെ വരവേൽക്കുമ്പോൾ 
നഷ്ടബോധം തോന്നാതെ വേലിയേറ്റങ്ങൾഭയക്കാതെ 
നാം എല്ലാ തോൽവികളെയും അതിശയപ്പിക്കുന്നു എന്റ്റെയരുകിൽ നീ അങ്ങനെയിരിക്കുക 
നിൻറ്റെ നിശഭ്ദ്ധ സാനിധ്യത്തിൽ എൻറ്റെ  ഉജ്ജീവനം 
കുടികൊള്ളുന്നു .
എൻറ്റെ ലോകവും  നിൻറ്റെ ലോകവും 
ആ ലോകങ്ങളിൽ നാം ചെയ്യുന്ന വേഷങ്ങളും  സുതാര്യമായിരികട്ടെ  
നമുക്കില്ലാത്ത ഒരു ലോകം 
അതിൽ എനിക്കും  നിനെക്കും അതിൽ ദുഖമില്ലാത്തതിനാൽ നീ എൻറ്റെ അരുകിൽ അങ്ങനെ ഇരിക്കുക 
നിറങ്ങളുടെ കച്ചവടക്കാരനായ സഹയാത്രികാ 
ഞാൻ തിരയുന്ന  നിറങ്ങൾ -നിൻറ്റെ  ആത്മാവിൽ ഞാൻ 
കാണുന്നു 
ഞാൻ എൻറ്റെ അപൂർണ ചിത്രങ്ങൾ വരച്ചു തീർക്കട്ടെ 
നീയും ഞാനും -നമ്മളാകുന്നു 
നമ്മൾ  യാത്ര  തുടരുന്നു