Monday, November 29, 2010

ഉപമകളില്ലാതെ അലങ്കാരങ്ങളില്ലാതെ

എന്‍റെ വരികളില്‍ പ്രാസം ഇല്ല ,
വൃത്തമോ ,അലങ്കാരങ്ങളും ഇല്ല ,
കാകളിയും മഞ്ജരിയും എനിക്കറിയില്ല
കാരണം മുലപ്പാല്‍ പോലെ ചിലപ്പോള്‍ ചിലര്‍ക്ക് ഭാഷ നിഷേധിക്കപെടും .............
ഞാന്‍ അവരിലൊരാള്‍ .............
ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല എന്ന് ആയിരം ആവര്‍ത്തി എഴുതി നിറഞ്ഞ കണ്ണുകളുമായ് ഞാന്‍ എന്നെ കാണുന്നു
 ശിക്ഷകളില്‍     കുറ്റബോധം ഇല്ലാത്ത ഒരു കുട്ടി ......
എന്‍റെ കവിതകള്‍ ....
അത് ഞാന്‍ തന്നെ ആണ് ,
അതിന്‍റെ രൂപവും ഭാവവും ഒക്കെ എന്‍റെ ആത്മാവിന്‍റെ പ്രതിഫലനം മാത്രം .
എന്‍റെ മിഴികളില്‍ മിഴി നട്ട് ഇടപള്ളി .....തന്‍റെ കവിതകള്‍ ചൊല്ലിയത് ഞാന്‍ കേട്ടിരുന്നു ,
നീര്‍ മാതളങ്ങള്‍ പൂത്ത വഴിയിലൂടെ ഞാന്‍ മാധവി കുട്ടിയുമായ് എത്ര നാള്‍ നടന്നു
വരികള്‍ വരികളോടും ചിന്തകള്‍ ചിന്തകളോടും താദാത്മ്യം പ്രാപിക്കുമ്പോള്‍ ......
അക്ഷരങ്ങള്‍ ഒരു വെളിപാടുപോള്‍ മനസ്സില്‍ നിറയുന്നു ................അവ ഞാന്‍ ആകുന്നു എന്‍റെ ഏകാന്തതയില്‍ .....ഒരു സുഫിയെ പോല്‍ മനോഹരമായ് ഹരിവംഷരായ് ബച്ചന്‍
മധുശാലകളെ കുറിച്ച് പാടി  
മീരയെന്നില്‍ ഭക്തിയായ് എരിഞ്ഞപ്പോള്‍,
ചുള്ളികാട് അഗ്നിയായ് ......വാക്കും വരവുമായ് പൂത്തു............
എം ടി യില്‍ നിന്നും സി രാധാകൃഷനനിലെയ്ക്കുള്ള......പ്രയാണം
പിന്നെ
പെണ്ണെഴുത്തിന്റെ കാലം ....
ആശാപൂര്‍ണ്ണ ദേവിയിലുടെ കൊല്‍ക്കട്ട .........പ്രതിഭ രായ്മായ് ഒറീസ്സ .......പുരി ......
സുവര്‍ണ പത്മങ്ങള്‍ , അങ്ങനെ എന്തെല്ലാം .........
എമിലി ദിക്കെന്സോന്‍ മുതല്‍ സില്‍വിയ പ്ലാത് വരെ മരണവുമായ് ഉള്ള എന്‍റെ പ്രണയം
പൌലോ കൊയലോയിലുടെ ഉള്ള mystic  ഭ്രാന്തിന്‍റെ സന്നിവേശം ............
ചോരയില്‍  തുടിക്കുന്ന ഒരു പാട് വാക്കുകള്‍ സ്മൃതി വിസ്മൃതികള്‍
ഞാന്‍ എഴുതുന്നു ........
പ്രാസമില്ല , ഭംഗിയില്ല , ഉപമകളില്ല ......
 ശൂന്യത മാത്രം 
എന്നിട്ടും ഞാന്‍ എഴുതുകയാണ് ........അര്‍ഥം നിരര്‍തമാകുന്ന .....വരികള്‍
 
 

Saturday, November 27, 2010

one day ,
A pegion called chik- chik
came to my hut
she told me of forests , forests full of flowers .
The flowers that always speak of truth .................
The truth of life -that is love .
The branches of trees there ,
glow with sunrays .
Whenever it rains , it bearsgolden fruits .
The flowers told the pegion ,
THE STORY OF LIFE IS A NIGHT AND DAY ONLY ..............................

Friday, November 26, 2010

എന്‍റെ മഴക്കുട്ടികള്‍

അന്ന് കടല്‍ ക്കരയില്‍ നനഞ്ഞ മണ്ണിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . എനിക്ക് കരയാവുന്ന അത്ര ഉച്ചത്തില്‍ . എന്നെ ഒട്ടും ശല്യം ചെയ്യാതെ തിരകള്‍ , തീരത്തോട് അണഞ്ഞും , ഓടി അകന്നുമിരുന്നു .
ഹൃദയം നുറുങ്ങുമ്പോള്‍ ഏറ്റവും അടുത്തറിയുന്ന ഒരു സുഹൃത്തിന്‍റെ നിശബ്ദമായ സാമീപ്യം ഞാന്‍ അതില്‍ അറിഞ്ഞു . കടലിന്‍റെ സാന്നിധ്യം എന്‍റെ ജീവിതത്തില്‍ എന്നും നിറഞ്ഞിരിന്നു . ഒരു വേള പ്രാചീനതയുടെ പരിവേഷം പൂണ്ട , ഒരു ഉറക്കത്തില്‍ എന്ന പോലെ പാതിയടഞ്ഞ മിഴികളുള്ള ,എന്‍റെ നാടിന്‍റെ പഴകിയ ഓടിട്ട കടല്‍ക്കരയിലുള്ള ആശുപത്രിയിലുള്ള എന്‍റെ ജനനം മുതലെ എന്ന് പറയാം അന്ന് , ആ സന്ധ്യയില്‍ ഞാന്‍ കടലിന്‍റെ അഗാധതയിലേക്ക്‌ നോക്കി കരഞ്ഞു കൊണ്ടു യാചിക്കുകയായിരുന്നു ..........എല്ലാം മായ്ക്കു എന്‍റെ ഓര്‍മ്മകളില്‍ നിന്നും ................ഒന്നും അവശേഷിപ്പിക്കാതെ ..........
കടലോര ഗ്രാമങ്ങളിലെ കുടിലുകള്‍ തോറും നിത്യ സന്ദര്‍ശകയായിരുന്ന എന്‍റെ ജീവിതത്തിലെ ഒരു കാലഘട്ടം . ഞാന്‍ എന്ന ആരോഗ്യ പ്രവര്ത്തംക ചുമലില്‍ ഒരു സഞ്ചിയും കുറെ രേജിസ്റെരുകളും പേറി കുടിലുകള്‍ തോറും സഞ്ചരിച്ചു കൊണ്ടിരുന്നു . ആ യാത്രകളില്‍ ഒരു നാള്‍ എന്‍റെ വിരസതയിലെയ്കു വളരെ പൊടുന്നനെ ആണ് അവര്‍ കടന്നു വന്നത് . എനിക്ക് നഷ്ടമായ നിറമുള്ള ബാല്യത്തില്‍ നിന്നും ഒരു പാട് വ്യത്യസ്തമായ അവരുടെ വര്‍ണ്ണങ്ങളുള്ള ബാല്യം ...... എന്‍റെ മുമ്പില്‍ ശിഥിലമായ എന്‍റെ കുടുമ്പത്തില്‍ നിന്നും വിഭിന്നമായി ...ഏറെ ചൂടും കരുതലും ഉള്ള ചെറിയ കൂടുകളില്‍ നിന്നെന്ന വണ്ണം അവര്‍ ......പറന്നു കളിച്ചിരുന്ന ആ നാളുകള്‍ . ഞാന്‍ അവരെ ആദ്യം വെറുത്തു പിന്നീട് സ്നേഹിച്ചു . അന്ന് ആ കടല്‍ക്കരയില്‍ ഇരുന്നു നെഞ്ചു പൊട്ടി കരയുവനിടയാക്കും വിധം എന്ന് പറയാം .
ചെറിയ കുട്ടികളായിരുന്നവര്‍ , എണ്ണ മെഴുപ്പുള്ള കറുത്ത നിറം , പീലിനിറഞ്ഞ നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടി , സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടി.
സ്കൂള്‍ തുറക്കാറായ ഒരിടവത്തിലാണ് ഞാന്‍ അവരെ ആദ്യമായ് കാണുന്നത് . അവരുടെ പേരുകള്‍ ഞാന്‍ ഓര്‍മ്മയില്‍ കുറിച്ചിട്ടില്ല , അവരെനിക്ക് മഴകുട്ടികളായിരുന്നു .......................
എന്‍റെ മഴകുട്ടികള്‍ .......ഇടിമിന്നലുകളെ ഭയക്കാതെ , ബാല്യത്തിന്‍റെ പൂര്‍ണതയായ് ... മഴയുടെ താളത്തിനോടൊപ്പം അവര്‍ നൃത്തം ചവുട്ടി .............ഓരോ തുള്ളിയിലും ഇത്ര ആനന്ദം ഉണ്ടെന്ന് ഞാന്‍ അന്നാണ് അറിയുന്നത്
മഴയെ ജനാലയിലൂടെ നോക്കി കണ്ടു , പനിയെ ഭയന്ന് , ഇടിമിന്നലുകളില്‍ പുതപ്പിനടിയില്‍ ഒളിച്ചിരുന്ന എന്‍റെ മുന്നില്‍ അവര്‍ മഴയോടിഴ ചേര്‍ന്ന് , കടലിനോടും കാറ്റിനോടും അവരുടെ ബാല്യം പങ്കിട്ടു . ശൂന്യതയുടെ സൌന്ദര്യം ഞാന്‍ നുകരുന്ന നാട്ടു മാവില്‍ കല്ലെറിഞ്ഞു അവര്‍ , ആര്‍പ്പു വിളിയിലെ യഥാര്‍ത്ഥ ആഘോഷം എനിക്ക് കാട്ടി തന്നു .
മഴയും മനുഷ്യനും ഈശ്വരനും പ്രപഞ്ചവും എല്ലാം ഒന്നിച്ചു ചേര്‍ന്ന ആ കാലത്തിലൂടെ ഞാന്‍ എന്നെ അലയുവാന്‍ അനുവദിക്കും വഴി എന്നോട് തന്നെ ദയ കാട്ടി.
നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടിയും സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടിയും എന്‍റെ നിത്യ സന്ദര്‍ശകരായി , ഞാന്‍ അവരുടെ കുടിലിലെയും. അവരുടെ അമ്മയ്ക്കും അതെ എണ്ണ കറുപ്പായിരുന്നു . മിനുമിനുപ്പുള്ള കറുപ്പ് .ഗര്‍ഭിണികള്‍ക്ക് വന്നു ചേരുന്ന ഒരു മനോഹാരിത , കണ്ണുകളില്‍ ........... വിവശതയാര്‍ന്ന തളര്‍ച്ച .ഞാന്‍ അവരുടെ അമ്മയുടെ വയറ്റില്‍ കുഴല്‍ വെച്ച് കേള്‍ക്കാന്‍ ശ്രമിക്കും , എന്നിട്ട് അടുത്തിരിക്കുന്ന മഴകുട്ടികളോട് ആ ഹൃദയ സ്പന്ധനങ്ങളുടെ ഉടമയെ കുറിച്ച് പറഞ്ഞു കൊടുക്കും . അവരുടെ സ്വപ്നങ്ങളില്‍ അങ്ങനെ പാവകുട്ടിയുടെ മുഖമുള്ള അനുജത്തിയുടെ രൂപം ഉടലെടുത്തു . പ്രതീക്ഷകള്‍ ഉള്ള കണ്ണുകള്ക്ക് ‌ എത്ര മനോഹരമായ പ്രകാശമാണ് ........ഞാന്‍ അത് ആസ്വദിക്കുകയായിരിന്നു. ചെറിയ ലോകങ്ങളിലെ വലിയ സന്തോഷങ്ങള്‍ ...............എന്നിട്ടും എന്‍റെ മടക്കയാത്രയില്‍ ഞാന്‍ അവരെ മറവിയുടെ എടുകളിലെയ്കു എഴുതി ചേര്‍ത്തു .
സുനാമിയുടെ വന്‍ തിരകള്‍ ആഞ്ഞടികുന്നത് ഞാന്‍ ദൂരദര്‍ശനിലൂടെ കാണുകയായിരുന്നു . മരണവുമായ് വളരെ അകലമില്ലാത്ത ഒരു ജോലിയിലേര്‍പ്പെട്ടിരുന്ന എനിക്ക് പകര്‍ന്നു കിട്ടിയ മരവിപ്പില്‍ ഞാന്‍ നിഴല്‍ ചിത്രങ്ങള്‍ പോലവയെല്ലാം കണ്ടു മറക്കുകയായിരുന്നു .കടലിന്‍റെ പ്രതികരണം , മലരികളില്‍ , ചുഴികളില്‍ കാലങ്ങളായ് ഒളിപ്പിച്ച വേദനകള്‍ക്കായ് ... ജലത്തിന്‍റെ പ്രതികാരം , ഞാന്‍ അങ്ങനെയാണ് ഒക്കെയും കണ്ടതു .
പുനരധിവാസ പ്രഹസനങ്ങളുടെ തിരക്കൊഴിജ്ഞ , ഒരു പേര് മഴക്കാലത്ത് ഞാന്‍ എന്നെയും അത്ഭുതപ്പെടുത്തി കൊണ്ട് അവരെ തിരഞ്ഞു പോകും വരെ എല്ലാം സ്വച്ഛമായ ഒഴുക്ക് പോലെ ശാന്തമായിരുന്നു................
അന്നാ കടല്ക്കരയിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . സുനാമിയ്ക്കു ശേഷമുള്ള പുനരധിവാസ കേന്ദ്രങ്ങളിലൂടെ ഞാന്‍ എത്ര അലഞ്ഞു , പരിഹസിക്കപെട്ടു , എന്നിട്ടും ഞാന്‍ യാത്ര തുടരുകയായിരുന്നു ...കടലെടുത്ത ഗ്രാമാവശിഷ്ടങ്ങളില്‍ ഒരു ജോഡി നക്ഷത്ര കണ്ണുകള്‍ തേടി , സ്വര്ണ്ണ തലമുടിക്കാരിയെ തിരഞ്ഞു
സുഹൃത്തിന്‍റെ സാമൂഹ്യ പ്രസ്ഥാനത്തില്‍ അന്നെതിനാണ് ഞാന്‍ പോയത് .....എനിക്ക് തിരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങാമയിരുന്നു .....നിയോഗം എന്‍റെ നിയോഗം അല്ലാതെന്താണ് ....
മയക്കു മരുന്ന് ലോഭിയെയും , ബാലവേലയെ കുറിച്ചും അജിത്‌ പറഞ്ഞു കൊണ്ടെയിരിക്കുന്നതിന്നിടയില്‍ ആ ചെമ്പന്‍ മുടിക്കാരന്‍ പയ്യന്‍ കടന്നു വന്നു . അവിടെ വെച്ച് നിറുത്താമായിരുന്നിട്ടും അടുത്ത അരമണിക്കൂറില്‍ ഞാന്‍ അവന്‍റെ ഒപ്പം നഗരത്തിന്റെ് ഉള്ള്ചാലുകളിലെയ്കു , ദുര്ഗ്ന്ധം വമിക്കുന്ന വഴികളുടെ യാത്ര തുടങ്ങിയിരുന്നു .

എന്‍റെ നക്ഷത്ര കണ്ണുകാരന്‍ , നരച്ച നിലാവണഞ്ഞ കണ്ണുകളുമായ് , എന്‍റെ കയ്യുകള്‍ തട്ടിയെറിഞ്ഞു മുഖം തിരിച്ചു നടന്നു ,,,,,,,,,...........എന്തിനു മറവി , ഒരു പക്ഷെ........എന്നെ തിരിച്ചറിയാത്ത ആ നോട്ടം !!!! അവന്‍റെ ചുണ്ടുകളുടെ ഓരത്ത് പൊട്ടി ഒലിക്കുന്ന വടുക്കള്‍ ഞാന്‍ തിരിച്ചറിഞ്ഞു ...............നിഷ്കളങ്കതയുടെ മേല്‍ ചൂഷണത്തിന്റെ മുറിവ് , ഇല്ലാത്തവന്റെ മേല്‍ ഉള്ളവന്റെ ധ്രാഷ്ട്യം , .......... പക്ഷെ ബാല്യത്തിനു മേല്‍ ലൈംഗീഗ രോഗങ്ങങ്ങളുടെ ചലം വമിക്കുന്ന വടുക്കള്‍ , എനിക്ക് ചുറ്റും ലോകം നിന്ന് കറങ്ങി ........എന്നെ എനിക്ക് കൈമോശം വന്നു പോകുന്നത് ഞാന്‍ അറിഞ്ഞു . ഒത്തു ചേരാത്ത ആശയങ്ങള്‍ . അജിത്തിന്‍റെ തണുത്ത ശബ്ദം ..........."ടൂറിസം , കടോലോര ടൂറിസം , വിദേശ നാണയം കൊണ്ടിങ്ങനെയും നാട് സമ്പന്ന ആകുന്നു ...ബാല വേശ്യകള്‍.............കണക്കു വളരെയധികമാണ് ".
മുറിഞ്ഞ വാക്കുകളില്‍ മുറിയുന്ന ഹൃദയം ...................
അവനെനെന്നെ തിരിച്ചരിഞ്ഞില്ലായിരുന്നെങ്ങില്‍ ....

അണഞ്ഞ നക്ഷത്ര കണ്ണുകകളില്‍ പകയും പുച്ച്ചവുമായ് നടന്നു മറഞ്ഞ കുട്ടി തിരിച്ചു വന്നു എന്റെക കരം പിടിച്ചു നടന്നു , അതെ വേഗതയില്‍ , അവനെന്നെ ചാക്കുകള്‍ കൊണ്ട് മറച്ച തകര കൂട്ടിന്നുള്ളിലെയ്കു നയിച്ചു......
അഴുകിയ മാംസത്തിന്റെ ഗന്ധമുള്ള ആ ഇരുട്ടില്‍ , എന്‍റെ സ്വര്ണ തലമുടിക്കാരിയുടെ നിഴല്‍ പോലെ ഒന്നിനെ ഞാന്‍ കണ്ടു , മുണ്ഡനം ചെയ്ത തലയില്‍ നിറയെ വടുക്കള്‍ ഞാന്‍ ആ ഇരുട്ടിലും കണ്ടു . ഒന്നല്ല , ഒരു പാട് അത്തരം പ്രതീകങ്ങള്‍ .......കുട്ടികള്‍ , ഒരു ദേശത്തിന്‍റെ നാളകള്‍ ......
അവരുടെ നടുവില്‍ ഒരു തുണികെട്ടു, ഞാന്‍ അതിലേയ്ക് നോക്കി , അരണ്ട വെളിച്ചത്തില്‍ , വലിയ തലയുള്ള പ്രേത രൂപിയായ ഒരു ശിശു , അതിന്റെക കടവായിലൂടെ തുപ്പല്‍ ഒഴുകിയിരുന്നു .
ആ തുണി കെട്ടിലെ ഹൃദയ സ്പന്ദനം എനിയ്കന്യമല്ല ......അതെ കുറിച്ച് ഞാന്‍ എത്ര സ്വപ്നങ്ങളാണ് ആ നക്ഷത്ര കണ്ണുകാരന് നല്കിലയത് .......

അവനെന്നോട് പരാതിയില്ലായിരുന്നു , അവനാരോടും പരാതിയില്ലായിരുന്നു ..........ആ തുണികെട്ടു അവന്‍ പറയാത്ത എല്ലാ കഥയും എന്നോട് പറഞ്ഞു കഴിഞ്ഞു . മഴയില്‍ ചോരുന്ന ആ മുറിയില്‍ നിന്നും , എന്നില്‍ നിന്നും ഞാന്‍ നിരത്തിലെയ്കു ഇറങ്ങി നടന്നു .....
നാടൊട്ടുക്ക് എയിഡ്സ് സെല്ലുകള്‍ , പുനരധിവാസ കേന്ദ്രങ്ങള്‍ , സ്മാര്‍ട്ട്‌സിറ്റി , ഇവയ്കെല്ലാം ഇടയില്‍ .........എത്ര ബാല്യങ്ങള്‍ സുരക്ഷിത കാമത്തിന്നു ഹവിര്‍ വേദിയാകുന്നു . കുറഞ്ഞ പണത്തിന്നു വിദേശ വൈകൃത കൂട്ടങ്ങള്ക്കു , ടൂറിസത്തിന്റെ മറവില്‍ ഈശ്വരനെ വ്യഭിചരിക്കുന്ന ...............പുരോഗമനം !!!!!!
എവിടെയാണ് ദൈവം ?
ദൈവത്തിന്‍റെ സ്വന്തം നാട്???????
ഞാന്‍ കരയുകയായിരുന്നു , അന്ന് , ഞാന്‍ തീവ്രമായ് ആഗ്രഹിച്ചു , , മഴ പെയ്തുകൊണ്ടെയിരുന്നങ്കില്‍ .......ആ മഴയില്‍ എന്റെ. മഴ കുട്ടികള്‍ പവിത്രമായെങ്കില്‍ ............ വാത്സല്യത്തിന്റെ ഒരു തുള്ളി തീര്ത്ഥം ആയ് മഴ അവരുടെ നാറുന്ന വടുക്കളില്‍ പതിച്ചെങ്കില്‍ ..................
ഞാന്‍ നിലവിളിക്കുകയായിരുന്നു .........അന്ന് ആ കടല്‍ കരയിലിരുന്നു ........ എന്‍റെ നിലവിളി കടലിന്‍റെ സീല്‍കാരത്തില്‍ അമര്‍ന്നില്ലാതാകും വരെ !!!

Tuesday, November 23, 2010

സേതു മാപ്പുസാക്ഷിയാണ്

 എന്താണ്  ശരി എന്താണ് തെറ്റ് , എന്താണ് ജയം എന്താണ് തോല്‍വി , ഈ സംവാദത്തിനിടയില്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . പ്രിയ സേതു , ഇന്ന് നാം അവയ്കെല്ലാം അപ്പുറത്തല്ലേ ? മരുഭൂമിയുടെ മുകളിലുള്ള ആകാശത്തിന്‍റെ ശുഷ്കിച്ച തുണ്ട് നോക്കി നില്‍കുമ്പോള്‍ ഞാന്‍ . തിരുമാനിക്കുകയാണ്  മടക്കമില്ലിനി . മടങ്ങിയാല്‍ തന്നെ ,മുഖത്ത് ഒട്ടിച്ച പോല്‍ , എണ്ണ പെട്ട ദിവസങ്ങളുടെ കണക്കും പേറി മാത്രം . ..................ഏന്നാ മടക്കം എന്ന് ചോദിക്കും മുമ്പേ പറയുന്ന രീതിയില്‍ .
ഉത്തര്‍ ഖണ്ടിലെ ഗ്രാമങ്ങള്‍ , അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ഗ്രാമങ്ങള്‍ ......... സേതു ഇനി അവയെ കുറിച്ചുള്ള പ്രത്യാശകള്‍ ഉണര്ത്താതിരിക്കുക. നിന്‍റെയും എന്‍റെയും അത്തരം ചിന്തകള്‍ സമാന്തര രേഖകള്‍ പോലെ ഒരിക്കലും അവസാനിക്കാതെ അങ്ങനെ സഞ്ചരിച്ചു കൊള്ളട്ടെ . സേതു , ഈ മരുഭൂമിയില്‍ പല നാടുകളില്‍ നിന്നും കൊണ്ടുവന്നു  നട്ടുവളര്‍ത്തപ്പെടുന്ന കുറെ മരങ്ങളുണ്ട് . അവയുടെ വേരുകളില്‍ ട്യുബുകള്‍ വഴി ജലം ഇറ്റിച്ചു കൊണ്ടിരിക്കും , ഒന്ന് വാടുവാനോ, കരിയുവാനോ കഴിയാത്ത അവയുടെ നിസ്സഹായതയെ ഞാന്‍ നോക്കി നില്കാറുണ്ട്. എന്‍റെ മാത്രം ചിന്തയാണോ ഇത് അറിയില്ല .വേരറ്റ അത്തരം ഒരു പാട്‌ മനുഷ്യര്‍ ............അവരിലോരാളായ് ഞാനും എന്ന് എനിക്കു എന്നെ തന്നെ വിശ്വസിപ്പിക്കണം ....................
സേതു , തലസ്ഥാന നഗരിയുടെ കത്തുന്ന ചൂടില്‍ ശീതീകരിച്ച നിന്‍റെ പരീക്ഷണ മുറിയില്‍ ഇപ്പോള്‍ എത്ര ഗ്രാമങ്ങളുടെ ആരോഗ്യ വികസന മാതൃക ഉടലെടുതിരിക്കും ............................... .അടിച്ചേല്‍ പ്പിക്കപെടുന്ന ആരോഗ്യം ഒരു നേരമ്പോക്ക് പോലെ ................
സേതു , ദേഷ്യപെടാതിരിക്ക് ,എനിക്കു ചിരിക്കുവാനെ കഴിയൂ , നൂല്പാവ കളിയില്‍ അന്നും ഇന്നും എനിക്കു വിദൂഷക ന്‍റെ വേഷമല്ലേ നീ കല്പിചിട്ടുള്ളൂ .
ഗ്രാമങ്ങളുടെ സ്വച്ഛമായ വഴികളിലൂടെ ഇന്നും ആത്മാവ് സഞ്ചരിക്കാറുണ്ട് . ഞാന്‍ എന്ന സമൂഹ ജീവിയുടെ അത്തരം പ്രയാണങ്ങള്‍ ഇന്ന് ചിന്തയില്‍ മാത്രം ഒതുങ്ങുന്നു . എങ്കിലും സേതു , ഈ ആരോഗ്യ പരീക്ഷണങ്ങള്‍ ! കുത്തക രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണങ്ങളുടെ വിള നിലം മാത്രമാകുക ആണല്ലോ ഈ ഗ്രാമങ്ങള്‍ ........... ...........പുതിയ സംസ്കാരം , പുതിയ മതം , പിന്നെ ഈ പുതിയ ആരോഗ്യ പരിവര്‍ത്തനം കൂടി വേണമോ ആവോ .
മിനെറല്‍ വാട്ടര്‍ കുടിച്ചു മാത്രം .....നമ്മള്‍ക്ക് .... ജലാശയങ്ങളുടെ മലിനീകരണത്തെ കുറിച്ച് പറയാം . വിലകുറഞ്ഞ വയറ്റിളക്ക മരുന്ന് പാക്കറ്റുകളില്‍, അല്ലെങ്കില്‍ പോളിയോ  ആഘോഷങ്ങളില്‍ , ഇതൊന്നുമല്ലെങ്കില്‍ ഗര്‍ഭനിരോധന ആവിഷ്കാരങ്ങളില്‍ തുടങ്ങി ത്തീരുന്ന പാവം പൊതു ജനത്തിന്‍റെ ആരോഗ്യം . ഇതിലപ്പുറം എന്തുണ്ട്‌.ഒന്നും മനസ്സിലാകുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ ഒരാശ്വാസമാണ് കേട്ടോ സേതു പ്രത്യേകിച്ചും എനിക്ക് . സര്‍കാര്‍ യോജനകള്‍ ഉണ്ടാക്കുന്നു നടപ്പിലാക്കുന്നു , ഗ്രാമങ്ങളിലെ ഗര്‍ഭിണികള്‍ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഈ പരക്കം പാച്ചില്‍ കൊള്ളാം, സ്വര്യമായ് പ്രസവിക്കുവാന്‍ കൂടി അനുവധിക്കില്ലാന്നു ഏതെങ്കിലും ഗര്‍ഭിണി പരാതി പെട്ടെയ്ക്കാം...........
സേതുരാമ, കോടികള്‍ വിതച്ചു കോടാനുകോടി കൊയ്യുന്ന ഈ റുരല്‍ ഹെല്‍ത്ത്‌ നാടകത്തെ ഞാന്‍ പരിഹസിക്കുകയല്ല കേട്ടോ . കേന്ദ്രതിലിരിന്നു ആരൊക്കയോ പടച്ചു വിടുന്ന ഗവേഷണ പരിവേഷങ്ങള്‍ ഓര്‍ത്തു തനിയെ ചിരിക്കുന്നു . കണക്കുകളുടെ അളവുകോലുകള്‍ കാട്ടി നിങ്ങള്‍ സമര്‍ത്തി കുന്നത് വികസനത്തിന്‍റെ പുതിയ പ്രത്യയ ശാസ്ത്രങ്ങളുടെ വിജയമല്ലേ .....സത്യത്തില്‍ ഓരോ സെന്‍സസും പുറത്തു കൊണ്ട് വരുന്നത് അന്യം വന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്‍റെ ബഹു ഭൂരിപക്ഷത്തിന്റെ കണക്കല്ലേ ................സേതു . ഇതെന്തു വിജയമാണ് എന്ത് തരം വികസനമാണ് .
എന്‍റെ സേതു , ടാജിലെ യും അശോകായിലെയും രാജകീയ വിരുന്നിനിടയില്‍ , വിശുദ്ധമായ കോണ്‍ഫറന്‍സ് കള്‍ക്കിടയില്‍ നിന്നുരിതിരിയുന്ന ആരോഗ്യ ആശയ വിത്തുകള്‍ , വിദേശ ബാങ്ക് നിശ്ചയിക്കുന്ന ഫോര്‍മുല കള്‍ . ഇവിടെ എന്തും നടക്കും ........ ഇവിടെയെന്നാല്‍ സാധാരണക്കാരന്‍റെ ആരോഗ്യം കാക്കുവാന്‍ നടത്തുന്ന ആരോഗ്യ വിപ്ലവത്തില്‍ ............
ഞാന്‍ എന്താണ് പറയുന്നത് .....ആര്‍ക്കാണ് മനസ്സിലാവുക ..........
സാധാരണക്കാരന്‍ എന്നാല്‍ ....ഇന്ന് പ്രതികരണ ശേഷി അറ്റ ബഹു ഭൂരിപക്ഷമാനെന്നോര്‍ക്കണം.......അവര്‍ക്കായ് ഒരു രാഷ്ടീയ പാര്‍ട്ടി പോലും നാവ് ഉയര്‍ത്തില്ല . സേതു , സ്വകാര്യ ആരോഗ്യ പ്രസ്ഥാനങ്ങള്‍ക്ക്‌ നാടിനെ വിറ്റു , വമ്പന്‍ ഗവേഷണങ്ങള്‍ അപരിഷ്കൃത ഗ്രാമങ്ങളില്‍ അടി ചെല്പിക്കുന്ന മാവോയിസ്റ്റ് ചായ്‌വുള്ള വകുപ്പ് തലവനെന്ന ഭിശ്വഗര പ്രഭുവിന്‍റെ വിദേശ വിസ്മയ യാത്രകളായ് പൊതു ജന ആരോഗ്യ ഗവേഷണം തകര്‍കട്ടേ..........
ചെല്ലിയും എലിയും കടിച്ചും , കൊതുക് കുത്തിയും ശരാ ശരി ഇന്ത്യന്‍ പനിച്ചും വിറച്ചും മരിക്കട്ടെ ...........പുതിയ പനികള്‍........പുതിയ ഭിശ്വഗര തസ്തികകള്‍ ......നാടൊട്ടുക്ക് ട്രെയിനിംഗ് കേന്ദ്രങ്ങള്‍ ......എല്ലാം കൊള്ളാം. ഇത് ആരോഗ്യ ഗെവേഷകരുടെ ഇന്ത്യ .
പ്രിയ സേതു , മാപ്പ് സാക്ഷിയായ നിന്നോട് ഞാന്‍ എന്ത് പറയുവാന്‍ , ചുമലില്‍ ലാപ്ടോപ്പും , അലക്കി തേച്ച വേഷ വിധാനങ്ങളുംമായ്‌  മധ്യ വര്‍ത്തിയായ രാജ്യ സേവകനെ പോലെ നീയും . .....
 സേതു , മനുഷ്യന്‍റെ മുറിവായ്‌ തുന്നി കെട്ടുവാന്‍ ചണമോ ചാക്ക് നൂല്‍ ഉപയോഗികിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ .......വികസനത്തിന്‍റെ ഏത് മുഖമാണ് തുറന്നു കാട്ടുന്നത് .
ഞാന്‍ ആരാണ് ഇതൊക്കെ പറയുവാന്‍ ........
അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്ന ഞാന്‍ .......
പൊതു ജന സേവനം പോലെ ച്ചുടുള്ളത് എന്താണ് ഉള്ളത് . നീ ചിരിക്കുകയാണോ ??
ആരാണ് സേതു പൊതു ജനം ? tv  തുറന്നാല്‍ ചിരിച്ചു കാട്ടുന്ന എന്ടോസല്ഫാന്‍ തിരു ശേഷിപ്പുകള്‍ ........
എവിടെയാണ് സേതു , ആ ഗ്രാമങ്ങള്‍ , നമ്മള്‍ ഒരുമിച്ചു മിനഞ്ഞ മാതൃകകള്‍ ,
പ്രിയപ്പെട്ട ഗവേഷക , മാര വ്യാധികളില്‍ നിന്നും , ഈ നാടിന്‍റെ ഞരമ്പിലൂടെ പടരുന്ന corruption നില്‍ നിന്നും ....രക്ഷ നല്‍കുന്ന ഒരു മാതൃകയും ..............ഇല്ല അല്ലെ
സേതുരാമ  നീ വെറും മാപ്പ് സാക്ഷി ഞാനറിയുന്നു .......










Thursday, November 18, 2010

ചില സുഹൃത്തുകള്‍ക്കായ്‌

ഓര്‍മ്മചിരാതുകള്‍ കെടുത്തുക
സ്മൃതിയുടെ ഏകാന്ത ജാലകം
കൊട്ടിയടക്കുക
ഉള്ളിലുറങ്ങുന്ന പ്രേത സ്മരണ തന്‍ 
ക്ഷുത്ത പിപ്പാസ  ഉണര്‍ത്താതിരിക്കുക
വേനല്‍ വിരിച്ച മഴക്കാട്ടിലെന്തിനോ
വേദന തല്ലി ക്കൊഴിച്ചോരിലകളെ 
വാകകള്‍ നിത്യവും സിന്ദൂര രേഖകള്‍ 
കോറിയിടുന്നോരാ   ഒറ്റയാള്‍ പാതയെ

മരണം ഒരു അജ്ഞാത പഥികനെ പോലെന്നും
പതിയിരിക്കുന്നോരാ നാലംബലങ്ങളെ
പ്രണയമൊരു രാപ്പനിയില്‍ ആയുസ്സറ്റിടുന്ന
മറവിയുടെ ആഴത്തിലാണ്ട തീരങ്ങളെ
കപട സ്മിതത്തിന്റെ ബിരുദ മേകീടുന്ന നാടക  ശാലയെ
ചപല കൌമാരത്തിന്‍ ത്വരിത വേഗങ്ങളെ
നേരിനാല്‍ നീറും മനസ്സുമായ് ആരോ
പാതിയില്‍ കൈവിട്ട നഷ്ട സ്വപ്നങ്ങളെ
രക്തം മണക്കും ഇടനാഴിയില്‍ ആരോ
പാടെ ഉപേക്ഷിച്ച ഭ്രൂണ അംഗങ്ങളെ
എന്തിനെന്നറിയാതെ നേരം തെറ്റി മാത്രം
പൂത്ത്‌ നില്ക്കുന്നോരാ ഭ്രാന്ത്രരാം കൊന്നകളെ
ഓര്‍മ്മചിരാതുകള്‍ കെടുത്തുക .........................................................
ഒക്കെ മറക്കുക
എല്ലാം പൊറുക്കുക
തങ്ങളില്‍ കാണുമ്പോള്‍
മെല്ലെ ചിരിക്കുക

നിഴലില്ലാത്തവരുടെ നിലവിളി

നിനക്ക് തോന്നുന്നുണ്ടോ ?
എന്‍റെ വാക്കുകകളില്‍ വിഭ്രാന്തി പൂക്കുന്നതായ്
വിഹ്വലമായ എന്‍റെ വലിയ കണ്ണുകളില്‍
കാലം നിശ്ച്ചലമാകുന്നതായ്‌ 
പറയുക 
എന്‍റെ ചുവടുകളില്‍ ജിപ്സികളുടെ
ദേലാപ്പിന്റെ  താളം കേള്‍കുന്നുണ്ടോ
എന്നെ എനിക്ക് നഷ്ടമാകുന്നത് പോലെ
എന്തെങ്കിലും-----------------????????
നിനക്ക് തോന്നുന്നുണ്ടോ
നിലാവിനും എന്‍റെ ഹൃദയത്തിനും
ഏതോ അദൃശ്യ  ബന്ധമുള്ളതായ്
മനസ്സിന്‍റെ മുറിവായിലൂടെ എന്‍റെ ആത്മാവ്
നിത്യവും കണ്ണീര്‍ പൊഴിക്കുന്നതായ്
നിനക്ക് തോന്നുന്നുവോ സുഹൃത്തേ????????????????
ഞാന്‍ നിഴലില്ലാത്തവരുടെ നിലവിളിയായ് മാറുന്നതായ്
എങ്കില്‍ ശരിയാണ്
എനിക്കു ഞാനകാനല്ലേ  കഴിയു .....................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   

Monday, November 15, 2010

തുലാമഴയും നീയും

നനഞ്ഞ പകലിന്‍റെ ഓരത്ത് മൂകമായ് 
കുടയുമായ് നീ നില്പുണ്ട് ഏകനായ് 
തുലാത്തിലെ മഴ വിറച്ചു പെയ്യുമ്പോള്‍ 
മനസ്സുടക്കിയ സുവര്‍ണ്ണ ഏട് പോല്‍ 
മറക്കുവനായ് ഇരിപ്പതെന്തുണ്ട്
കനലെടുത്തോരീ  കരിഞ്ഞ പ്രാണനില്‍
കനവിലെങ്കിലും തെളിഞ്ഞു നില്കുന്നു
നനുത്ത നിന്നുടെ നിറഞ്ഞ പുഞ്ചിരി
നിനക്ക് ഞാന്‍ ആരുമല്ല
എനിക്കു നീ ആരുമാകില്ല
നാം എന്നെ നിഴലുകള്‍ പോലും വെര്‍പെട്ടകന്നവര്‍
വെറുതെയെങ്കിലും ..............................
നിനച്ചു പോകുന്നു
തുലാമഴ  ക്കോളില്‍ ഇരുളും പാതയില്‍
എന്‍റെ വരവും കാത്തു നീ നില്‍പ്പുണ്ടു ഏകനായ്
ചുമലില്‍ നിന്‍റെ   നിശ്വസ്ത്തിന്റ്റെ  സാന്ത്വനം
ഹൃദയത്തില്‍ നിന്‍റെ ഹൃദയ താളങ്ങള്‍
ഉടലുകള്‍ തമ്മില്‍ ഉരസിയാര്‍ത്തു നാം  നടക്കവേ
രാവ് പരന്നിരിക്കുന്നു

Sunday, November 14, 2010

എവിടെയാണാ പെണ്‍ കുട്ടി

 എവിടെയാണ്
ഞാന്‍ തിരയുന്ന പെണ്‍കുട്ടി
നിലാവ് നോക്കി രാവ് പുലരുവോളം
കഥ മിനയുന്ന ഒരുവള്‍
നിറങ്ങളുള്ള മനസ്സുമായ്
നന്ദ്യാര്‍വട്ട പൂക്കള്‍ പോലെ
തണുത്ത് നനുത്ത് പവിത്രമായ 
പുലരിയുടെ തീര്‍ത്ഥം പോലെ ഒരുവള്‍
ഓരോ പുല്‍നാംബിനോടും തന്‍റെ
ഹൃദയം തുറന്നു കാട്ടി എന്തിനോ
വേണ്ടി  ചിരിച്ചു കൊണ്ടേ ഇരുന്നവള്‍
വയലേലകളുടെ ഗന്ധവും , കുളിരും
തന്‍റെ ആത്മാവില്‍ സന്നിവേശിപ്പിച്ചു
നഗരത്തിനു തന്‍റെ ദിവസങ്ങള്‍ കടം നല്‍കിയവള്‍
സ്വപ്നങ്ങളുടെ വളപ്പോട്ടിനും
കാലത്തിന്‍റെ തുണ്ടിനും
ഒരേ അര്‍ഥം നല്‍കിയ പാവം
നഷ്ടമാക്കലിലെല്ലാം നേട്ടങ്ങള്‍ കണ്ടെത്തി
തോല്‍ക്കാന്‍ മടി കാട്ടിയവള്‍
എവിടെയാണവള്‍
 ഞാനെന്തിനവളെ തിരയണം
എന്‍റെ ഇന്നലകളിലെവിടെയോ ഞാന്‍
അവളെ അടക്കം ചെയ്തു കഴിഞ്ഞു
എന്നിട്ടവളുടെ കുഴിമാടവും പേറി
ഇത്രനാള്‍ ..........................
അല്ല ഇനിയും
ബഹു ദൂരം എനിയ്ക്ക് സഞ്ചരിക്കണം
ഇതല്ലമാനെങ്കിലും
ഞാനറിയാതെ ഞാന്‍ തിരയുകയാണ്
എവിടെയാണാ പെണ്‍കുട്ടി

Saturday, November 13, 2010

നിന്‍റെ മിഴികള്‍

 നിന്‍റെ മിഴികള്‍ ,
ഏറ്റവും അലിവും ആദ്രതയും ഉള്ള അവയില്‍
ഞാനെങ്ങനെ തടവുകാരിയായ്‌
നിലാവിനേക്കാള്‍ മനോഹരമായ ,
സ്ഫടികജാലകങ്ങള്‍ പോലെ ഉള്ള നിന്‍റെ മിഴികള്‍
ആത്മാവിന്‍റെ വെളിച്ചം കാട്ടി ,വഴി വിളക്കുകള്‍ പോലെ
അമ്മയുടെ വാത്സല്യതിന്റ്റെ നനവും,
അച്ഛന്‍റെ കരുതലും , നിറയെ കണ്ണ്ടത്  അവയിലാണ്‌
എന്നിട്ടും
അവയില്‍ പെട്ട്
ഒരു അഗ്നിശലഭം പോല്‍ ഞാന്‍ എരിഞ്ഞു തീരുകയായിരുന്നു ...................
നിന്‍റെ മിഴികള്‍
നിര്‍വചനം അറ്റ  കവിത പോല്‍
എന്നെ വിസ്മയിപ്പിക്കുന്നു

Friday, November 12, 2010

A POEM BY ARYA

Once upon a time there lived a little fairy…………………
Fairy wanted the world to be nice ,
The mornings with full of colours
Fairy wanted world to be like god ……………………
In water, in air, in mountains, in rains, in sands
In the golden rays of sun …………she wanted to see happiness.
The world full of happiness

Wednesday, November 10, 2010

FEMALE FACE OF GOD

Walking against all odds , flowing against gravity , that s what I did and shall keep on doing, until time stays still for me or I cease floating  with time . I still do not know , one fine morning I walked in to the vibes of a village , purely coastal , and found myself getting lost in to the trance .. Dear friend , I know the look in your eyes and the smile on your face , but read on . the pavement not tarred, with bushes of all kinds on both sides, birds still chirrping remembering some primitive dreams , very few buses and people on cycles , walking ………………….in this era.
I walked through. Destiny holds its wine , each glass having a different flavor to offer for each person and for me that travel was a voyage in to woman hood . Deciphering the very me in me , finding , the me in all and the all in me . Oh , am I complicating. To be true , I was not alone in the expedition , as you know , from the beginning I was never in terms with the social groups that existed for what ever reason . Even after my repeated assurance of never breaking the sanctity of the value systems I myself uphold , I sounded too feminine , or what they call the feminist . I had my co traveller, my collegue  a silent Bahu with me . I decided never to exploit his language skills , but I preferred to speak and my questions needed throb with my feelings  ,my convictions and I wanted to be true .
I was not there to collect any pieces of information that I would tabulate and analyse and quantify and later declare , women are violated. I never intended to . To me it was finding some thing I felt is loosing . To discover something , to reincarnate.  Hey , I see that smile on your face . I believe in the feminine face of god , the ultimate was SHE as I always presumed . But theSHE was not alone , SHE was HE and HE was SHE .
My team was wonderful , the interpreter , you know, the accredited social worker  of  great Indian health sector , was the king pin of the whole . I walked in to each house , house after house , carrying a difficult set of dilemma and then , it happened that ,I tried to fathom , each house , a temple . A temple , Indian , greek , Egyptian ……………………..the female face was same . The heart of a woman , was always same since centuries . I spoke to that universal heart and it responded , ardently , beyond the lines and boundaries of culture , education . Differences paved way to similarity and similarities opening in to spectacular differences . Aren’t we woman so special.
Domestic violence , was what I am supposed to study, my thesis, which has to help me score and where was I drifting to . You still, read on . I haven’t told yet what I want to . I have rocked my two years for it , meeting all sorts of authorities for sanctions , committiees for ethical clearance . I was about to handle a pain , a trauma , I was to fiddle with the untold , to unravel the silence ,to unveil the irony . I was never bad at speaking , I conducted seminars , gathered , sthree sakthi associations ,to know …………….what  , the tears ,the sufferings , the docility the submissiveness……………dear , what you call ……..a woman .
Have you ever felt the earth , the wind that comforts you. The colours that makes you smile . what a question , I know your smile ……………………..The earth , its navelfrom where we originates , its concern , its love ……………….wheream I heading to . Each woman is an earth. Its balance , its destruction . It brings forth , sustains , tend and still in its abode the magma burns and splashes . I admit I went to the villages to unleash , a speck of it .
My mind harbours all I heard , the tales of being spurned , defeated , of womb being pierced by hangers or what ever metal piece , lot more , of humiliation and lot a lot and lot .
To tell you ., not of women who saw space , who rule countries , who sells and buys .who writes and paints . I want to tell you of women who nurtures , works hard , who rolls beedi ,for a liveli hood , the simple anganwadi workers , fisher women . very simple beings , with face of god…………..
I am away from all that , I  could do nothing for them , I walked away as if I came to conduct a study . But my inferences are
……..I saw in their meekness , the strength to move mountains, I saw in their humility , the power to govern kingdoms . In their loss , success of a generation . In their sacrifice , gains worth treasures . They were hopes in all despondency . They were light in every darkness . I saw in their  failures , the winning of an institution , what you call family , a nation . They were silent , but their voice was geetha , bible , quran …………call it what ever.
A belief that ………………..every thing is sound , protected , secure warm . and I call it women . women of Indian village.
Do not call me feminist , but god manifest as women ………………………………………I CONCLUDES. .







Tuesday, November 9, 2010

മകള്‍ക്കായ്‌ നല്കാന്‍

മകള്‍ക്കായ്‌  നല്കാന്‍ മനസ്സാക്ഷി മാത്രം 
കനല്‍ കണ്ണില്‍ ഉതിരുന്ന കവിതകള്‍ മാത്രം 
ഇതാണെന്റെ പൈതൃകം കുഞ്ഞേ .....
ഇത് മാത്രമാണെന്റെ പുണ്യം 
ഒരു കോടി ജന്മത്തില്‍ ആര്‍ജ്ജിച്ച നന്മയാല്‍ 
മാത്രം പിറക്കാന്‍ ഇടം തന്ന മണ്ണിനെ 
മനസ്സിന്റെ ഉള്ളില്‍ തര്‍പ്പണം ചെയ്തു 
ഒടുങ്ങാ പ്രവാസത്തിലേക്ക് നിന്‍ 
കൈ പിടിച്ചലയുമ്പോള്‍ ...................
ആത്മാവ് ചൊല്ലുന്നു ...മൂകം .
പതിറ്റാണ്ട് മുമ്പേ വേദം ജനിച്ചൊരു 
പുഴ പോലും പാതാള ഗര്‍ത്തത്തില്‍ ആണ്ടു
പഠിച്ചൊരു  വിദ്യകളെല്ലാം പിഴച്ചു തന്‍ വഴി
പൂര്‍ണമായും മറന്നൊരു നാടിന്റെ
നശിക്കാത്ത നേരിന്റെ വേര് ചേദിച്ചു
ആരോ ചവിട്ടുന്നു വേതാള നൃത്തം .
പുതിയ വിശ്വാസങ്ങള്‍  , വിഭ്രാന്തി , വിജ്ഞാനം
ആരോ മിനഞ്ഞ കുതന്ത്രങ്ങള്‍
നാടിന്‍ നാഡിയില്‍എല്ലാം വിഷം പരത്തീടവേ
മകളെ
അമ്മ തന്‍ നെഞ്ചിന്‍ കരുതല്‍ പോലുള്ള
മണ്ണില്‍ ബാല്യങ്ങള്‍  ബലിയായ് ഒടുങ്ങവേ
എന്ത് നല്‍കേണ്ടു നിന്‍ ഭാഗധേയതിനായ്
അകഷര ഖനികള്‍ക്ക് പാഖണ്ട നീതി തന്‍
പുത്തന്‍ പരിഭാഷ നല്‍കി
വിധിക്കും വിധാതാവിനും ഭ്രഷ്ട് കല്പിച്ചൊരു
 നാടിന്റെ     ഇന്നലെ
നഷ്ടം വരാത്തൊരു വിശ്വാസ ദര്‍ശനം
ഒക്ക്‌യും വറ്റാ കവിതകള്‍
മാത്രം ...............................................................
അത്രയേ ഉള്ളു നിനക്കിനി എകുവാന്‍
 

എന്റെ യാചന

ഒഴിയുന്നു ജീവന്റെ കോപ്പ .....................
നീ പകരുക സ്നേഹം .................വീഞ്ഞ് ...................ഹൃദയരക്തം
ഒറ്റപെടലിന്റെ കനത്ത മഞ്ഞിലേക്ക്
പാടി നിറുത്തിയ പ്രണയ കവിത
ഞാന്‍ പാടട്ടെ ഉറക്കെ .......................
മുള്ളില്‍ പിടഞ്ഞു ഏതോ റോസാ ദളത്തില്‍
ചോരയുടെ ചുമപ്പു ഇറ്റിച്ചു
ജീവന്‍ നഷ്ടപെട്ട പക്ഷിയുടെ
ചിറകടി പോല്‍ എന്റെ കവിത !!!!!!!!!!!!!!
എന്റെ വേദനയാണ്
നിറയ്ക്കുക വീഞ്ഞ് .............ഞാന്‍ എന്നെ തിരിച്ചറിയാതെ ആകുവോളം 
കപട സദാചാരത്തിന്റെ മുഖം മൂടിയില്ലാതെ
എന്റെ പ്രാണന്‍ പ്രപഞ്ഞവുമായ് അലിഞ്ഞിടട്ടെ
വീഞ്ഞിന്റെ പുളിപ്പില്‍      , മധുരത്തില്‍
അരിച്ചിറങ്ങുന്ന കയ്പില്‍ ...........................
സ്വാതന്ത്ര്യത്തിന്റെ ഭാരമില്ലായ്മ
ഞാന്‍ അറിയട്ടെ
മഴയും മഞ്ഞും പടര്‍ന്നു പടര്‍ന്നു ഒഴുകുന്ന
ഈ ഒരു രാവ്
ഈ കോപ്പ നിറച്ചു കൊണ്ടേയിരിക്കുക
മരണത്തിനും ജീവിതതിനുമിടയില്‍
ഒരു മാത്ര----------------
സ്വയം ഇല്ലാതാകുന്ന ഒരു മാത്രക്കായ്‌
പകരുക വീഞ്ഞ്
ഇതെന്റെ യാചനയാണ്‌

കാവിലെ പാട്ടു

കാവിലെ പാട്ടിന്നു താളമുണ്ട് 
ഉള്ളില്‍  കരിനാഗമുലയുന്ന     വേഗമുണ്ട് 
ഓര്‍മ്മകള്‍ എത്തി മന കളമെഴുതി 
കനല്‍ ശാന്തമാക്കും സര്‍ഗ്ഗ സ്പര്‍ശമുണ്ട്
തുലാത്തില്‍ ആയില്ല്യ നാളു നോക്കി ,
ജന്മ  ദോഷങ്ങള്‍  തീര്‍ക്കുവാന്‍
ഇന്ന് ഞാന്‍ മാത്രമായ്..........................
 ഒപ്പത്തിലുള്ളവര്‍  എല്ലാം പകുതിയില്‍
ഞെട്ടറ്റു വീണ പോല്‍ വേര്‍പെടുന്നു .
കത്തിയമര്‍ന്ന ചിതകളും ശൂന്യമാം
 അസ്ഥി തറകളും നടുമുറ്റവും
കുറ്റപ്പെടുത്തും പോല്‍ വീശുന്ന കാറ്റില്‍
കാവും ഈ പാട്ടും........................ഈ ഞാനും മാത്രം
പുള്ളുവ പെണ്ണിന്‍ കുടം ഉണരെ  
കളം തല്ലി മായ്ക്കാന്‍ മനം വെമ്പിടുമ്പോള്‍
ഹൃദയത്തിനുള്ളിലെ ചിത്രകുടം വിട്ടു
പറനാഗം പത്തി വിരിച്ചിടുന്നു
കാവില്‍ ഇലഞ്ഞി തന്‍ ചോട്ടിലെല്ലാം
കാലം തല്ലി കൊഴിച്ചൊരു  ബന്ധങ്ങളെ
തേടിയലഞ്ഞു മടങ്ങവേ കേള്‍ക്കുന്നു
കാതിലീപാട്ടും  തുടി ഉണര്‍ത്തും
നൂറിനും പാലിനും നെദ്യതിനും എന്റെ ബാല്യം
കൊതിച്ചു കൈ നീട്ടി നില്‍കെ
എത്രയോ മാറി കഴിഞ്ഞു ഞാനെങ്കിലും
ഉള്ളിലെന്‍ വാര്‍മുടികെട്ടഴിഞ്ഞു ,
ഈറനാം പ്രാണന്‍ പടമെടുത്താടുന്നു
കാവിലെ പാട്ടിന്റെ താളമായി .....................

Monday, November 8, 2010

അജ്ഞാതരായ അമ്മമാര്‍ക്കായ്‌

എന്‍റെ സ്മൃതികളിലെയ്ക്ക്
ആരാണ് പേരറിയാത്ത ഗ്രാമത്തിന്റെ കവാടങ്ങള്‍ തുറന്നത്  ????
ഭൂതാവശിഷ്ട്ടമായ നഗരകമാനങ്ങള്‍ക്കപ്പുറം -പുതിയ യുദ്ധത്തിന്‍റെ പോര്‍ക്കളം  പോല്‍ ...................ഒന്ന് 
നാളകളുടെ പ്രതിഫലനം പോലെ .
തരിശില്‍ പൂക്കുന്ന ജനതികം ,
അട്ടിമറിക്കപ്പെട്ട ജീവികള്‍ .
പുതിയ മനുഷ്യര്‍ , പുതിയ ലോകം
യുറേനിയം പെയ്തടങ്ങിയ മണ്ണില്‍ നിന്നും
പ്രേതങ്ങളുടെ പകര്‍പ്പാവകാശം എന്ന പോല്‍ .
ഗര്‍ഭപാതങ്ങളില്‍ ഒലിച്ചു പോകുന്ന ,
പ്രതീക്ഷകളുടെ തേങ്ങല്‍ പോല്‍......
കറുത്ത രാത്രിയുടെയോ - ഹെഭായയുടെയോ  ഇരുട്ടില്‍
ഒളിക്കുന്ന പെണ്ണിന്‍റെ ഞരക്കം പോലെയോ -ഒന്ന്
മുല കണ്ണിന്നു  നേരെ നീളുന്ന രൂപാന്തരം പ്രാപിച്ച 
മനുഷ്യക്കോലത്തെ , വലിച്ചെറിഞ്ഞു ഭയന്ന് ഓടുന്ന
അമ്മയുടെ രോദനം പോലെ ,
എനിയ്ക്കറിയില്ല ഞാന്‍ കേള്‍കുന്നത്‌ 
 വംശ നാശത്തിന്‍റെ  ആദ്യത്തെ പ്രവചനം ആയിരിക്കാം 
മണ്ണും പെണ്ണും വന്ധ്യതയിലെയ്ക്ക് 
നിത്യമായ് വലിച്ചെറിയപ്പെടുന്ന  ഗ്രാമത്തിന്‍റെ  കവാടങ്ങള്‍
എന്‍റെ ചിന്തകളിലെയ്ക്ക് തുറന്നത്   
ആരാണ് !!!!!!!!!!

പൂര്‍ണ്ണ സ്ത്രീ

വരികളില്‍ ,
വിരലില്‍ നിന്നിറ്റു വീഴുന്നു -രക്തം 
മഷിയായ് പടരുന്നു .
കണ്നുനീരുമായ് കുടിചെര്‍ന്നു
അതു തീര്‍ക്കുന്ന ചിത്രങ്ങളില്‍ ,
ആദ്യത്തെ പ്രണയ  ലേഖനം ഒരു
നേര്‍ത്ത ചിരിയായ്‌ മാറുന്നു .
കാലത്തിനന്നു പാലപ്പുക്കല്ളുടെ ഗന്ധം 
ഹൃദയത്തിന്നു പവിത്രമായ്‌  പുഴയുടെ ഒഴുക്ക് 
മനസ്സിന്നു പുതിയ പുസ്തകതാളിന്റെ - തണുപ്പും പുതുമയും
നിലാവിനും മയില്‍ പീലിതണ്ടിനും -എല്ലാം പൂര്‍ണത  .
വെറുതെ കരയിച്ചു കടന്നു പോയ
കാലത്തോട് അവള്ല്‍ പറഞ്ഞു ,
നന്ദി .
കാരണം .
അവള്ല്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിരുന്നു
പ്രണയിച്ചും കലഹിച്ചും ,
വേദനിച്ചും ചിരിച്ചും ......................അവള്ല്‍
ഒരു ജീവിതം ജീവിച്ചു കഴിഞ്ഞിരിക്കുന്നു .



Sunday, November 7, 2010

The unknown land

For the unknown women of war ravaged earth, whose  mutated genetic endowment yielded a generation of malformed progeny
Who ?
Who opened in to my thoughts, my reminiscence ,
the gate ways of the unknown land …………………..
Aloof from the ravaged, devastated , fossil formed city,
A land …………………….
Like , the  priaries of  a new warfront,
Like a reflection of the unborn tomorrows.
A land with mutated genome flourishing in the ,
vastness of merciless deserts.
Revolutionized beings, reincarnated civilizations !!!!!!!!
A land like the ghostly shadow that sprouts ,
after the heavy shower of uranium rained off ………………………
A land where wind heaves like the laments on -
spurned , spuked aborted remnants of all ………..dreams and aspirations.
Every sweep of air reverberating with the silent yearnings ,
like that of crushed souls ……………….of women under veils .
A land like a divine prophecy of genocide .
I never know ………….who ?
Who opens the gate ways of a land ………..
Where a mother pulls off the fear some species suckling her breast,
the sacred remnant of  meaningless wars fought ……………..
    and hides in to insanity ……………………..
A land made barren , where wombs crave for forbidden truths .
Who opens in to my thoughts ……………………………………………………


The soliloquies of a true heart

On the roads less travelled , there goes , a different traveller,
some one unique singing to the eternity ,
the song throbbing with life of a soul ...............so deep
every note of it dribbles with heart that fervently bleeds ................waves of truth.
Its irony , its pain , its insane ,
but its the soliloqy of a warrior,
some one who speak of light and love ,
amidst the strange , ruthless sands of life .
To some one who listens it whispers ,
these are tales of a different voyage, a different path , a different turn ...............
it makes difference to the whole ..............
THE SOLILOUIES OF A TRUE HEART.